വാഷിംഗ്ടൺ ഡിസി: എത്യോപ്യൻ വിമാനദുരന്തം യുഎസിലെ ബോയിംഗ് വിമാനനിർമാണ കന്പനിയെ പ്രതിസന്ധിയിലാക്കുന്നു. അപകടത്തിൽപ്പെട്ട 737 മാക്സ് 8 മോഡൽ വിമാനങ്ങളുടെ രൂപഘടനയിൽ മാറ്റം വരുത്താനും പുതിയ സോഫ്ട് വെയർ ഇൻസ്റ്റോൾ ചെയ്യാനും കന്പനിക്ക് യുഎസ് ഫെഡറൽ അഡ്മിനിസ്ട്രേഷൻ(എഫ്എഎ) നിർദേശം നൽകി. മാറ്റങ്ങൾ ഏപ്രിലിനകം പൂർത്തിയാക്കണം. സോഫ്ട്വെയർ അപ്ഡേഷൻ ഏതാനും ആഴ്ചകൾക്കകം നടപ്പാക്കുമെന്ന് ബോയിംഗ് ഇതിനു പിന്നാലെ അറിയിച്ചു.
കൂടുതൽ രാജ്യങ്ങൾ ബോയിംഗ് മാക്സ് 8 വിമാനങ്ങളുടെ സർവീസ് താത്കാലികമായി നിർത്തിവച്ചു. ചൈന കഴിഞ്ഞദിവസം 97 വിമാനങ്ങൾ നിലത്തിറക്കിയിരുന്നു. ബ്രിട്ടൻ, നോർവേ, ഓസ്ട്രേലിയ, സിംഗപ്പൂർ, ഒമാൻ, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണകൊറിയ തുടങ്ങി നിരവധി രാജ്യങ്ങളും മാക്സ് എട്ടിന്റെ സർവീസ് താത്കാലികമായി നിർത്തുകയാണെന്നു പ്രഖ്യാപിച്ചു. എന്നാൽ അമേരിക്കയിലെ വിവിധ എയർലൈൻസുകൾ മാക്സ് 8 ഉപയോഗിക്കുന്നതു തുടരുകയാണ്. അമേരിക്കൻ എയർലൈൻസിന് ഇത്തരം 24 വിമാനങ്ങളും യുണൈറ്റഡ് എയർലൈൻസിന് 14 വിമാനങ്ങളും സൗത്ത് വെസ്റ്റിന് 34 വിമാനങ്ങളമുണ്ട്. ലോകത്താകമാനമായി ഈ മോഡലിലുള്ള 350 വിമാനങ്ങളാണു സർവീസിലുള്ളത്. വിവിധ കന്പനികൾ മൊത്തം 5000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുമുണ്ട്.
2017ൽ പുറത്തിറക്കിയ 737 മാക്സ്8 മോഡൽ വിമാനങ്ങൾ മാസങ്ങൾക്കിടെ രണ്ടു വലിയ ദുരന്തങ്ങൾക്കിരയായി. ഞായറാഴ്ച എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്ന് 157 പേർ മരിച്ചു. ഒക്ടോബറിൽ ഇന്തോനേഷ്യയിലെ ലയൺ എയറിന്റെ വിമാനം തകർന്ന് 189 പേരും മരിച്ചു.
എത്യോപ്യൻ വിമാനദരുന്തത്തെക്കുറിച്ചു നടക്കുന്ന അന്വേഷണത്തിൽ യുഎസ് ഇന്നലെ ചേർന്നു.
ബോയിംഗ് കന്പനിയുടെ ഓഹരിവില അഞ്ചു ശതമാനം ഇടിഞ്ഞു. കന്പനിയുടെ വിപണിമൂല്യത്തിൽ 1270 കോടി ഡോളറിന്റെ കുറവാണ് ഇതുമൂലം ഉണ്ടായത്.
ഇത്ര സങ്കീർണത വേണോ? ട്രംപ്
വാഷിംഗ്ടൺ ഡിസി: ആധുനിക വിമാനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള സങ്കീർണ സംവിധാനങ്ങൾ പൈലറ്റുമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ്. എംഐടിയിൽ നിന്നുള്ള കംപ്യൂട്ടർ ശാസ്ത്രജ്ഞരുണ്ടെങ്കിലേ വിമാനം പറത്താനാവൂ എന്ന സ്ഥിതിയാണുള്ളത്. അനായാസമായി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും പറത്താനും കഴിയുന്ന പൈലറ്റുമാരാണു നമുക്കു വേണ്ടത്. ആൽബർട്ട് ഐൻസ്റ്റൈൻ എന്റെ പൈലറ്റാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല- എത്യോപ്യൻ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ട്വീറ്റിൽ ട്രംപ് പറഞ്ഞു.
പല ഉത്പന്നങ്ങളുടെയും കാര്യം ഇങ്ങനെയാണ്. നിലവിലുള്ള സംവിധാനം സരളവും ഏറെ മെച്ചപ്പെട്ടതുമാണെന്ന കാര്യം കണക്കിലെടുക്കാതെയാണ് അനാവശ്യ പരിഷ്കാരം കൊണ്ടുവരുന്നതെന്നു ട്രംപ് കുറ്റപ്പെടുത്തി.
കൂടുതൽ രാജ്യങ്ങൾ ബോയിംഗ് മാക്സ് 8 വിമാനങ്ങളുടെ സർവീസ് താത്കാലികമായി നിർത്തിവച്ചു. ചൈന കഴിഞ്ഞദിവസം 97 വിമാനങ്ങൾ നിലത്തിറക്കിയിരുന്നു. ബ്രിട്ടൻ, നോർവേ, ഓസ്ട്രേലിയ, സിംഗപ്പൂർ, ഒമാൻ, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണകൊറിയ തുടങ്ങി നിരവധി രാജ്യങ്ങളും മാക്സ് എട്ടിന്റെ സർവീസ് താത്കാലികമായി നിർത്തുകയാണെന്നു പ്രഖ്യാപിച്ചു. എന്നാൽ അമേരിക്കയിലെ വിവിധ എയർലൈൻസുകൾ മാക്സ് 8 ഉപയോഗിക്കുന്നതു തുടരുകയാണ്. അമേരിക്കൻ എയർലൈൻസിന് ഇത്തരം 24 വിമാനങ്ങളും യുണൈറ്റഡ് എയർലൈൻസിന് 14 വിമാനങ്ങളും സൗത്ത് വെസ്റ്റിന് 34 വിമാനങ്ങളമുണ്ട്. ലോകത്താകമാനമായി ഈ മോഡലിലുള്ള 350 വിമാനങ്ങളാണു സർവീസിലുള്ളത്. വിവിധ കന്പനികൾ മൊത്തം 5000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുമുണ്ട്.
2017ൽ പുറത്തിറക്കിയ 737 മാക്സ്8 മോഡൽ വിമാനങ്ങൾ മാസങ്ങൾക്കിടെ രണ്ടു വലിയ ദുരന്തങ്ങൾക്കിരയായി. ഞായറാഴ്ച എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്ന് 157 പേർ മരിച്ചു. ഒക്ടോബറിൽ ഇന്തോനേഷ്യയിലെ ലയൺ എയറിന്റെ വിമാനം തകർന്ന് 189 പേരും മരിച്ചു.
എത്യോപ്യൻ വിമാനദരുന്തത്തെക്കുറിച്ചു നടക്കുന്ന അന്വേഷണത്തിൽ യുഎസ് ഇന്നലെ ചേർന്നു.
ബോയിംഗ് കന്പനിയുടെ ഓഹരിവില അഞ്ചു ശതമാനം ഇടിഞ്ഞു. കന്പനിയുടെ വിപണിമൂല്യത്തിൽ 1270 കോടി ഡോളറിന്റെ കുറവാണ് ഇതുമൂലം ഉണ്ടായത്.
ഇത്ര സങ്കീർണത വേണോ? ട്രംപ്
വാഷിംഗ്ടൺ ഡിസി: ആധുനിക വിമാനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള സങ്കീർണ സംവിധാനങ്ങൾ പൈലറ്റുമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ്. എംഐടിയിൽ നിന്നുള്ള കംപ്യൂട്ടർ ശാസ്ത്രജ്ഞരുണ്ടെങ്കിലേ വിമാനം പറത്താനാവൂ എന്ന സ്ഥിതിയാണുള്ളത്. അനായാസമായി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും പറത്താനും കഴിയുന്ന പൈലറ്റുമാരാണു നമുക്കു വേണ്ടത്. ആൽബർട്ട് ഐൻസ്റ്റൈൻ എന്റെ പൈലറ്റാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല- എത്യോപ്യൻ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ട്വീറ്റിൽ ട്രംപ് പറഞ്ഞു.
പല ഉത്പന്നങ്ങളുടെയും കാര്യം ഇങ്ങനെയാണ്. നിലവിലുള്ള സംവിധാനം സരളവും ഏറെ മെച്ചപ്പെട്ടതുമാണെന്ന കാര്യം കണക്കിലെടുക്കാതെയാണ് അനാവശ്യ പരിഷ്കാരം കൊണ്ടുവരുന്നതെന്നു ട്രംപ് കുറ്റപ്പെടുത്തി.