വാഷിംഗ്ടൺ ഡിസി: ആഭ്യന്തരയുദ്ധം വകവയ്ക്കാതെ സുഡാനിൽ ജീവകാരുണ്യ പ്രവർത്തനത്തിനു നേതൃത്വം നല്കിയ ഐറിഷ് കത്തോലിക്കാ സന്യാസിനി ഒർലാ ട്രേസിയെ അന്താരാഷ്ട്ര ധീരവനിതാ പുരസ്കാരം നല്കി അമേരിക്ക ആദരിച്ചു. പ്രഥമവനിത മെലാനിയ ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും ചേർന്ന് അവാർഡ് സമ്മാനിച്ചു.
ലൊറേറ്റോ സഭയിൽപ്പെട്ട സിസ്റ്റർ ഒർല 2006ലാണ് നാലു സഹസന്യാസിനികൾക്കൊപ്പം സുഡാനിൽ മിഷൻ പ്രവർത്തനം തുടങ്ങിയത്. ഇന്ന് സിസ്റ്റർ നേതൃത്വം നല്കുന്ന മിഷൻ കേന്ദ്രത്തിനു കീഴിൽ പെൺകുട്ടികൾക്കായുള്ള ബോർഡിംഗ് സെക്കൻഡറി സ്കൂൾ, പ്രൈമറി സ്കൂൾ, വനിതകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ള പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ പ്രവർത്തിക്കുന്നു.
നാല്പത്താറുകാരിയായ സിസ്റ്റർ അയർലൻഡിലെ വിക്ലോ സ്വദേശിനിയാണ്. സിസ്റ്റർ അടക്കം പത്തു വനിതകൾക്ക് അവാർഡ് ലഭിച്ചു.
സുഡാനിൽ വലിയ വെല്ലുവിളികൾ നേരിട്ടതായി സിസ്റ്റർ പറഞ്ഞിട്ടുണ്ട്. നിർബന്ധിത വിവാഹത്തിന് പ്രേരിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ അഭയകേന്ദ്രംകൂടിയാണ് തന്റെ മിഷൻ കേന്ദ്രമെന്നും ഇവർ വിവരിച്ചു.
ലൊറേറ്റോ സഭയിൽപ്പെട്ട സിസ്റ്റർ ഒർല 2006ലാണ് നാലു സഹസന്യാസിനികൾക്കൊപ്പം സുഡാനിൽ മിഷൻ പ്രവർത്തനം തുടങ്ങിയത്. ഇന്ന് സിസ്റ്റർ നേതൃത്വം നല്കുന്ന മിഷൻ കേന്ദ്രത്തിനു കീഴിൽ പെൺകുട്ടികൾക്കായുള്ള ബോർഡിംഗ് സെക്കൻഡറി സ്കൂൾ, പ്രൈമറി സ്കൂൾ, വനിതകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ള പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ പ്രവർത്തിക്കുന്നു.
നാല്പത്താറുകാരിയായ സിസ്റ്റർ അയർലൻഡിലെ വിക്ലോ സ്വദേശിനിയാണ്. സിസ്റ്റർ അടക്കം പത്തു വനിതകൾക്ക് അവാർഡ് ലഭിച്ചു.
സുഡാനിൽ വലിയ വെല്ലുവിളികൾ നേരിട്ടതായി സിസ്റ്റർ പറഞ്ഞിട്ടുണ്ട്. നിർബന്ധിത വിവാഹത്തിന് പ്രേരിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ അഭയകേന്ദ്രംകൂടിയാണ് തന്റെ മിഷൻ കേന്ദ്രമെന്നും ഇവർ വിവരിച്ചു.