ലാഹോർ: ജമ്മു കാഷ്മീരിൽനിന്ന് അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ പൗരനെ ഏഴു വർഷത്തിനുശേഷം പാക്കിസ്ഥാൻ വിട്ടയച്ചു. പാക് റേഞ്ചേഴ്സിന്റെ പിടിയിലായ ഗുലാം ക്വാദിറിനെയാണ് ശിക്ഷാകാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഇന്നലെ വാഗാ അതിർത്തിയിൽ ബിഎസ്എഫിനു കൈമാറിയത്. കഴിഞ്ഞമാസം അബദ്ധത്തിൽ പാക് അതിർത്തികടന്ന ബാലനെ പാക്കിസ്ഥാൻ താക്കീത് നല്കി തിരിച്ചയച്ചിരുന്നു.