കാബൂൾ: താലിബാൻ നേതാവ് മുല്ലാ ഉമർ ഒളിച്ചുതാമസിച്ചിരുന്നത് അമേരിക്കൻ സൈനികതാവളത്തിൽനിന്ന് കല്ലേറു ദൂരത്തായിരുന്നുവെന്ന് വെളിപ്പെടുത്തൽ. 2013ൽ മരിച്ച ഉമറിനെക്കുറിച്ച് ഡച്ച് മാധ്യമപ്രവർത്തക ബെറ്റി ഡാം എഴുതിയ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.
2001ൽ അമേരിക്കൻ സേന താലിബാൻ ഭരണകൂടത്തെ അട്ടിമറിച്ചശേഷമാണ് ഒമർ ഒളിവിൽപോയത്. അഫ്ഗാനിസ്ഥാനിലെ സാബൂൾ പ്രവിശ്യയിലെ ലാഗ്മാൻ സൈനികകേന്ദ്രത്തിനു തൊട്ടടുത്ത ഗ്രാമത്തിലെ ഭവനത്തിലാണ് ഒളിച്ചുകഴിഞ്ഞത്. ഗവർണറുടെ വസതിക്കും തൊട്ടടുത്തായിരുന്നു ഒളിത്താവളം. അമേരിക്കൻ സേന മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും ഉമറിനെ കണ്ടെത്താനായില്ല. 2004ൽ താവളം മാറ്റി. ഷിങ്കായ് ജില്ലയിലെ വൂൾവറിൻ സൈനികാസ്ഥാനത്തിനടുത്തായിരുന്നു പുതിയ ഒളിത്താവളം.
ഒളിവുജീവിതം നയിച്ച ഉമർ താലിബാൻ നേതൃസ്ഥാനത്തുനിന്ന് മാറി ആത്മീയഗുരുവായി പ്രവർത്തിക്കുകയായിരുന്നു. ഉമറിന്റെ സഹായി ജബ്ബാർ ഒമാരിയാണ് ഈ വിവരങ്ങൾ നല്കിയത്.
അസുഖബാധിതനായിരുന്ന ഉമർ 2013 ഏപ്രിൽ 23ന് മരിച്ചു. എന്നാൽ ഇക്കാര്യം താലിബാൻ 2015 വരെ പുറത്തുവിട്ടില്ല.
2001ൽ അമേരിക്കൻ സേന താലിബാൻ ഭരണകൂടത്തെ അട്ടിമറിച്ചശേഷമാണ് ഒമർ ഒളിവിൽപോയത്. അഫ്ഗാനിസ്ഥാനിലെ സാബൂൾ പ്രവിശ്യയിലെ ലാഗ്മാൻ സൈനികകേന്ദ്രത്തിനു തൊട്ടടുത്ത ഗ്രാമത്തിലെ ഭവനത്തിലാണ് ഒളിച്ചുകഴിഞ്ഞത്. ഗവർണറുടെ വസതിക്കും തൊട്ടടുത്തായിരുന്നു ഒളിത്താവളം. അമേരിക്കൻ സേന മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും ഉമറിനെ കണ്ടെത്താനായില്ല. 2004ൽ താവളം മാറ്റി. ഷിങ്കായ് ജില്ലയിലെ വൂൾവറിൻ സൈനികാസ്ഥാനത്തിനടുത്തായിരുന്നു പുതിയ ഒളിത്താവളം.
ഒളിവുജീവിതം നയിച്ച ഉമർ താലിബാൻ നേതൃസ്ഥാനത്തുനിന്ന് മാറി ആത്മീയഗുരുവായി പ്രവർത്തിക്കുകയായിരുന്നു. ഉമറിന്റെ സഹായി ജബ്ബാർ ഒമാരിയാണ് ഈ വിവരങ്ങൾ നല്കിയത്.
അസുഖബാധിതനായിരുന്ന ഉമർ 2013 ഏപ്രിൽ 23ന് മരിച്ചു. എന്നാൽ ഇക്കാര്യം താലിബാൻ 2015 വരെ പുറത്തുവിട്ടില്ല.