+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീരമൃത്യു വരിക്കുന്ന അർധസൈനികരെയും രക്തസാക്ഷികളായി അംഗീകരിക്കും: രാഹുൽ

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ ജോലിക്കിടെ വീരമൃത്യു വരിക്കുന്ന അർധസൈനിക വിഭാഗക്കാരെ കൂടി രക്തസാക്ഷികളായി അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ
വീരമൃത്യു വരിക്കുന്ന അർധസൈനികരെയും രക്തസാക്ഷികളായി അംഗീകരിക്കും: രാഹുൽ
ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ ജോലിക്കിടെ വീരമൃത്യു വരിക്കുന്ന അർധസൈനിക വിഭാഗക്കാരെ കൂടി രക്തസാക്ഷികളായി അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി.

രൂക്ഷമായ തൊഴിലില്ലായ്മ ഒരു പ്രതിസന്ധിയായി അംഗീകരിക്കാനും പരിഹരിക്കാൻ ശ്രമങ്ങൾ നടത്താനും കേന്ദ്രസർക്കാർ തയാറായിട്ടില്ലെന്നും ഡൽഹിയിൽ കോളജ് വിദ്യാർഥികളുമായി സംസാരിക്കവേ അദ്ദേഹം കുറ്റപ്പെടുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ജോലിക്കിടെ കൊല്ലപ്പെടുന്ന അർധസൈനിക വിഭാഗങ്ങളിലെ ജവാന്മാർക്ക് നിയമപരമായി തന്നെ രക്തസാക്ഷി പദവി നൽകാൻ സർക്കാർ നടപടിയെടുക്കും. അർധസൈനിക വിഭാഗക്കാർക്ക് ഇപ്പോൾ രക്തസാക്ഷിപദവി നൽകുന്നതില്ല- ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ സർവകലാശാലാ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെ പിഎച്ച്ഡി വിദ്യാർഥിനിയായ ശ്രുതി ഗൗതമിന്‍റെ ചോദ്യത്തിനു മറുപടിയായി രാഹുൽ വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയായി രണ്ടു മിനിറ്റ് മൗനം ആചരിച്ച ശേഷമാണു സംവാദം തുടങ്ങിയത്.

സിആർപിഎഫ്, സിഐഎസ്എഫ്, ബിഎസ്എഫ്, ഐടിബിപി തുടങ്ങിയ അർധസൈനിക വിഭാഗക്കാർക്കു രക്തസാക്ഷിപദവിയും കുടുംബങ്ങൾക്ക് അതനുസരിച്ചുള്ള ആനുകൂല്യങ്ങളും നൽകാത്തതു പുൽവാമ സംഭവത്തിനു ശേഷം വിവാദമായ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പ്രതികരണം.

അർധസൈനിക വിഭാഗങ്ങളിലാണു കൂടുതൽ പേരെ നഷ്ടമായത്. അവർക്ക് രക്തസാക്ഷിത്വം ലഭിക്കണം. ലഭിക്കുകയും ചെയ്യുമെന്നു കോണ്‍ഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, മതസൗഹാർദം തുടങ്ങിയ കാര്യങ്ങളിലെല്ലാം മോദി സർക്കാർ വലിയ പരാജയമാണെന്നു രാഹുൽ ആരോപിച്ചു.

അഹിംസയും സ്നേഹവുമാണു ഗാന്ധിജി, മഹാവീരൻ, ശ്രീ ബുദ്ധൻ, അശോക എന്നിവരെല്ലാം പഠിപ്പിച്ചത്. തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന മോദിയെ ആശ്ലേഷിച്ചതിലൂടെ താൻ അവതരിപ്പിച്ചത് സ്നേഹത്തിന്‍റെയും അഹിംസയുടേതുമായ അതേ തത്വസംഹിതയാണ്.
രാജ്യത്തെ രാഷ്‌ട്രീയ സംസ്കാരം മാറ്റാനാണു ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.