ഗോഹട്ടി: കിഴക്കൻ ആസാമിലെ ഗോലാഘട്ട്, ജോർഹട് ജില്ലകളിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 102 ആയി. സംഭവവുമായി ബന്ധപ്പെട്ട് 12 പേർ പിടിയിലായിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തേയില ത്തോട്ടം തൊഴിലാളികളാണു മരിച്ചവർ. ഗോലാഘട്ടിൽ മാത്രം 59 പേരാണു മരിച്ചത്. മുന്നൂറോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.