കാരക്കാസ്: അമേരിക്കയുടെ നേതൃത്വത്തിൽ ജീവകാരുണ്യസഹായം വിതരണം ചെയ്യാനുള്ള ശ്രമം ഏതു വിധേനയും പരാജയപ്പെടുത്താൻ വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയുടെ പട്ടാളം നടത്തുന്ന ശ്രമം രക്തച്ചൊരിച്ചിലിനിടയാക്കി.
ബ്രസീൽ അതിർത്തിയിലെ ഗ്രാമത്തിൽ പട്ടാളം കഴിഞ്ഞ ദിവസം നടത്തിയ വെടിവയ്പിൽ രണ്ട് ആദിവാസികൾ കൊല്ലപ്പെട്ടു. സഹായവസ്തുക്കൾ വെനസ്വേലയിൽ പ്രവേശിപ്പിക്കുന്നതു തടയാനുള്ള പട്ടാളത്തിന്റെ നീക്കം ആദിവാസികൾ എതിർത്തതാണു വെടിവയ്പിൽ കലാശിച്ചത്. 22 പേർക്കു പരിക്കേറ്റു. ഏഴു പേരെ ബ്രസീലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഡുറോയുടെ ദുർഭരണം മൂലം പട്ടിണി നേരിടുന്ന വെനസ്വേലൻ ജനതയെ സഹായിക്കാനാണ് മരുന്നും ഭക്ഷണവും അടക്കമുള്ള സഹായം എത്തിക്കുന്നതെന്ന് അമേരിക്ക പറയുന്നു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് രാജ്യത്തെ പ്രശ്നങ്ങൾക്കു കാരണമെന്നു മഡുറോ ചൂണ്ടിക്കാട്ടുന്നു.
ബ്രസീൽ, കൊളംബിയ, ഡച്ച് ദ്വീപായ കുറാചാവോ എന്നിവിടങ്ങളിൽനിന്നു സഹായവസ്തുക്കൾ വെനസ്വേലയിലേക്കു കടത്താനാണ് ശ്രമം. ബ്രസീൽ അതിർത്തിയിൽ ബ്രസീലും കൊളംബിയൻ അതിർത്തിയിൽ യുഎസും സഹായവസ്തുക്കൾ എത്തിച്ചിട്ടുണ്ട്. മഡുറോയുടെ ഉത്തരവ് അനുസരിച്ചു അതിർത്തികൾ പട്ടാളം അടച്ചിരിക്കുകയാണ്.
മഡുറോയെ വെല്ലുവിളിച്ച് ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ഹുവാൻ ഗ്വായിഡോ സഹായം രാജ്യത്തു പ്രവേശിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഗ്വായിഡോയുടെ നേതൃത്വത്തിൽ ഇന്നലെ കൊളംബിയൻ അതിർത്തിയിൽ പ്രതിഷേധറാലി നടന്നു. കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡുക്വെ, ചിലിയൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറ, പരാഗ്വെ പ്രസിഡന്റ് മാരിയോ ബെനിറ്റസ് എന്നിവർ ഗ്വായിഡോയ്ക്കു പിന്തുണയുമായി പങ്കെടുത്തു.
നിരായുധരായ ജനതയ്ക്കു മേൽ വെനസ്വേലൻ പട്ടാളം നടത്തിയ വെടിവയ്പിനെ അപലപിക്കുന്നതായി വൈറ്റ്ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. ന്യൂയോർക്കിൽ വെനസ്വേലൻ വിദേശമന്ത്രി ഹോർഹെ അരിയേസയുമായി കൂടിക്കാഴ്ച നടത്തിയ യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെരസ്, പ്രതിഷേധക്കാർക്കെതിരേ ആയുധം പ്രയോഗിക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ടു. ഇതിനിടെ, വെനസ്വേലൻ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി യുഎസ് ദേശീയ സുരക്ഷാഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ദക്ഷിണകൊറിയാ സന്ദർശനം റദ്ദാക്കി.
ബ്രസീൽ അതിർത്തിയിലെ ഗ്രാമത്തിൽ പട്ടാളം കഴിഞ്ഞ ദിവസം നടത്തിയ വെടിവയ്പിൽ രണ്ട് ആദിവാസികൾ കൊല്ലപ്പെട്ടു. സഹായവസ്തുക്കൾ വെനസ്വേലയിൽ പ്രവേശിപ്പിക്കുന്നതു തടയാനുള്ള പട്ടാളത്തിന്റെ നീക്കം ആദിവാസികൾ എതിർത്തതാണു വെടിവയ്പിൽ കലാശിച്ചത്. 22 പേർക്കു പരിക്കേറ്റു. ഏഴു പേരെ ബ്രസീലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഡുറോയുടെ ദുർഭരണം മൂലം പട്ടിണി നേരിടുന്ന വെനസ്വേലൻ ജനതയെ സഹായിക്കാനാണ് മരുന്നും ഭക്ഷണവും അടക്കമുള്ള സഹായം എത്തിക്കുന്നതെന്ന് അമേരിക്ക പറയുന്നു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് രാജ്യത്തെ പ്രശ്നങ്ങൾക്കു കാരണമെന്നു മഡുറോ ചൂണ്ടിക്കാട്ടുന്നു.
ബ്രസീൽ, കൊളംബിയ, ഡച്ച് ദ്വീപായ കുറാചാവോ എന്നിവിടങ്ങളിൽനിന്നു സഹായവസ്തുക്കൾ വെനസ്വേലയിലേക്കു കടത്താനാണ് ശ്രമം. ബ്രസീൽ അതിർത്തിയിൽ ബ്രസീലും കൊളംബിയൻ അതിർത്തിയിൽ യുഎസും സഹായവസ്തുക്കൾ എത്തിച്ചിട്ടുണ്ട്. മഡുറോയുടെ ഉത്തരവ് അനുസരിച്ചു അതിർത്തികൾ പട്ടാളം അടച്ചിരിക്കുകയാണ്.
മഡുറോയെ വെല്ലുവിളിച്ച് ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ഹുവാൻ ഗ്വായിഡോ സഹായം രാജ്യത്തു പ്രവേശിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഗ്വായിഡോയുടെ നേതൃത്വത്തിൽ ഇന്നലെ കൊളംബിയൻ അതിർത്തിയിൽ പ്രതിഷേധറാലി നടന്നു. കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡുക്വെ, ചിലിയൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറ, പരാഗ്വെ പ്രസിഡന്റ് മാരിയോ ബെനിറ്റസ് എന്നിവർ ഗ്വായിഡോയ്ക്കു പിന്തുണയുമായി പങ്കെടുത്തു.
നിരായുധരായ ജനതയ്ക്കു മേൽ വെനസ്വേലൻ പട്ടാളം നടത്തിയ വെടിവയ്പിനെ അപലപിക്കുന്നതായി വൈറ്റ്ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. ന്യൂയോർക്കിൽ വെനസ്വേലൻ വിദേശമന്ത്രി ഹോർഹെ അരിയേസയുമായി കൂടിക്കാഴ്ച നടത്തിയ യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെരസ്, പ്രതിഷേധക്കാർക്കെതിരേ ആയുധം പ്രയോഗിക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ടു. ഇതിനിടെ, വെനസ്വേലൻ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി യുഎസ് ദേശീയ സുരക്ഷാഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ദക്ഷിണകൊറിയാ സന്ദർശനം റദ്ദാക്കി.