ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നതിനിടെ ഉത്തർപ്രദേശിൽ സഖ്യകക്ഷികൾ ഒന്നിനു പുറകേ ഒന്നായി ബിജെപിയിൽനിന്ന് അകലുന്നു. ബിജെപിക്കൊപ്പം നിന്ന ഓം പ്രകാശ് റാജ്ഭറിന്റെ സുഹൽദേവ് ഭാരതീയ സമാജ്പാർട്ടിയും (എസ്ബിഎസ്പി)യും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അപ്നാ ദളും കളംമാറിച്ചവിട്ടാൻ തീരുമാനിച്ചുകഴിഞ്ഞു.
പ്രതിപക്ഷത്തെ ഒട്ടുമിക്ക നേതാക്കളുമായി എസ്ബിഎസ്പി നേതാവ് ആശയവിനിമയം നടത്തിക്കഴിഞ്ഞു. എസ്പി-ബിഎസ്പി സഖ്യത്തിൽ പങ്കാളിയാകുന്ന കാര്യത്തിൽ തുറന്ന മനസാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഘടകകക്ഷികളെ പരിഗണിക്കാൻ വിസമ്മതിക്കുന്ന ബിജെപി നിലപാടാണ് അനുപ്രിയ പട്ടേലിനെ വിഷമിപ്പിക്കുന്നത്. സഖ്യംവിടാൻ അവരും തീരുമാനിച്ചുകഴിഞ്ഞു.
തൃണമൂൽ അധ്യക്ഷ മമത ബാനർജി, ശിവസേനാ തലവൻ ഉദ്ധവ് താക്കറെ, ആർജെഡി അധ്യക്ഷൻ തേജസ്വി യാദവ്, എസ്പിയുടെ അഖിലേഷ് യാദവ് എന്നിവർക്കുപുറമേ മായാവതിയുമായും രാജ്ഭർ ഇതിനകം ആശയവിനിമയം നടത്തിക്കഴിഞ്ഞു. ബിജെപിക്കൊപ്പം തുടരണമോ അതോ ബന്ധം ഉപേക്ഷിക്കണമോയെന്ന കാര്യത്തിൽ ഞായറാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തെ ഒട്ടുമിക്ക നേതാക്കളുമായി എസ്ബിഎസ്പി നേതാവ് ആശയവിനിമയം നടത്തിക്കഴിഞ്ഞു. എസ്പി-ബിഎസ്പി സഖ്യത്തിൽ പങ്കാളിയാകുന്ന കാര്യത്തിൽ തുറന്ന മനസാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഘടകകക്ഷികളെ പരിഗണിക്കാൻ വിസമ്മതിക്കുന്ന ബിജെപി നിലപാടാണ് അനുപ്രിയ പട്ടേലിനെ വിഷമിപ്പിക്കുന്നത്. സഖ്യംവിടാൻ അവരും തീരുമാനിച്ചുകഴിഞ്ഞു.
തൃണമൂൽ അധ്യക്ഷ മമത ബാനർജി, ശിവസേനാ തലവൻ ഉദ്ധവ് താക്കറെ, ആർജെഡി അധ്യക്ഷൻ തേജസ്വി യാദവ്, എസ്പിയുടെ അഖിലേഷ് യാദവ് എന്നിവർക്കുപുറമേ മായാവതിയുമായും രാജ്ഭർ ഇതിനകം ആശയവിനിമയം നടത്തിക്കഴിഞ്ഞു. ബിജെപിക്കൊപ്പം തുടരണമോ അതോ ബന്ധം ഉപേക്ഷിക്കണമോയെന്ന കാര്യത്തിൽ ഞായറാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.