ലക്നോ: ഉത്തർപ്രദേശിലെ സഹാരൻപുരിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരർ അറസ്റ്റിൽ.സഹാരൻപുരിലെ ദേവ്ബന്ദിൽ വിദ്യാർഥികളെന്ന വ്യാജനെ കഴിഞ്ഞിരുന്ന കാഷ്മീർ സ്വദേശികളാണു പിടിയിലായത്. കുൽഗാമിൽ നിന്നുള്ള ഷാനവാസ് അഹമ്മദ് തെലിയും പുൽവാമ സ്വദേശിയായ അക്വിബ് അഹമ്മദ് മാലിക്കുമാണു പിടിയിലായതെന്ന് ഡിജിപി ഒ.പി. സിംഗ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണു ഭീകരവിരുദ്ധസേനാ തലവൻ അസിം അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടിയത്. ഇവരിൽനിന്ന് ഒരു തോക്കും പിടിച്ചെടുത്തു.
25 വയസിൽ താഴെയുള്ള ഇവർ പഠനത്തിനായി ഒരിടത്തും ചേർന്നിട്ടില്ല. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമവും നടത്തിയിരുന്നു. പുൽവാമ ഭീകരാക്രമണത്തിനു ശേഷമാണോ ഇവർ സ്ഥലത്തെത്തിയതെന്നു പരിശോധിക്കുന്നുണ്ട്. ഇത്തരംകാര്യങ്ങൾ ഈ ഘട്ടത്തിൽ സ്ഥിരീകരിക്കാനാവില്ലെന്നു ഡിജിപി പറഞ്ഞു.
25 വയസിൽ താഴെയുള്ള ഇവർ പഠനത്തിനായി ഒരിടത്തും ചേർന്നിട്ടില്ല. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമവും നടത്തിയിരുന്നു. പുൽവാമ ഭീകരാക്രമണത്തിനു ശേഷമാണോ ഇവർ സ്ഥലത്തെത്തിയതെന്നു പരിശോധിക്കുന്നുണ്ട്. ഇത്തരംകാര്യങ്ങൾ ഈ ഘട്ടത്തിൽ സ്ഥിരീകരിക്കാനാവില്ലെന്നു ഡിജിപി പറഞ്ഞു.