ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ ആസ്ഥാനമായി കരുതപ്പെടുന്ന മതപാഠശാല പാക്കിസ്ഥാനി പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തു.
ബഹാവൽപൂരിലാണ് ഈ മതപാഠശാല. 600 വിദ്യാർഥികളും 70 അധ്യാപകരും ഇവിടെയുണ്ട്. ഇതിന്റെ ഭരണച്ചുമതല ഒരു അഡ്മിനിസ്ട്രേറ്റർക്കു നല്കി ഉത്തരവായി. കാന്പസിലെ സുരക്ഷാചുമതല പഞ്ചാബ് പോലീസിനെ ഏല്പിച്ചു. പുൽവാമയിൽ ഇന്ത്യയുടെ സിആർപിഎഫ് ജവാന്മാരെ വധിച്ച ചാവേറാക്രമണം ജയ്ഷിന്റേതായിരുന്നു. പാക്കിസ്ഥാനിൽ ഔദ്യോഗികമായി നിരോധിക്കപ്പെട്ടതാണ് മൗലാന മസൂദ് അസ്ഹറിന്റെ ജയ്ഷ് ഇ മുഹമ്മദ്.
ബഹാവൽപൂരിലാണ് ഈ മതപാഠശാല. 600 വിദ്യാർഥികളും 70 അധ്യാപകരും ഇവിടെയുണ്ട്. ഇതിന്റെ ഭരണച്ചുമതല ഒരു അഡ്മിനിസ്ട്രേറ്റർക്കു നല്കി ഉത്തരവായി. കാന്പസിലെ സുരക്ഷാചുമതല പഞ്ചാബ് പോലീസിനെ ഏല്പിച്ചു. പുൽവാമയിൽ ഇന്ത്യയുടെ സിആർപിഎഫ് ജവാന്മാരെ വധിച്ച ചാവേറാക്രമണം ജയ്ഷിന്റേതായിരുന്നു. പാക്കിസ്ഥാനിൽ ഔദ്യോഗികമായി നിരോധിക്കപ്പെട്ടതാണ് മൗലാന മസൂദ് അസ്ഹറിന്റെ ജയ്ഷ് ഇ മുഹമ്മദ്.