ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടെ സമാജ്വാദി പാർട്ടിയിൽ മുലായം സിംഗും അഖിലേഷ് യാദവും തമ്മിലുള്ള ആശയഭിന്നത മൂർച്ഛിക്കുന്നു. ബിഎസ്പി സഖ്യത്തിന്റെ പേരിൽ മുറുമുറുപ്പ് തുടങ്ങിയ മുലായം ഇപ്പോൾ അഖിലേഷിന്റെ തീരുമാനങ്ങളെ എതിർക്കുമെന്ന ഭീഷണിയും മുഴക്കിക്കഴിഞ്ഞു. ഈമാസമാദ്യം, പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തിൽ മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് മുലായം ആശംസിച്ചിരുന്നു. ഈ പ്രസ്താവനയിൽ പലരും സംശയം പ്രകടിപ്പിച്ചപ്പോൾ പതിവ് ആശംസാ സന്ദേശം മാത്രമാണിതെന്നു പറഞ്ഞു മുലായം തടിതപ്പുകയായിരുന്നു.
ഇതിനുശേഷമാണു മകനും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനെതിരേ പുതിയ പോർമുഖം തുറന്ന് മുലായം പാർട്ടി നേതാക്കളെ കണ്ടത്. യുപിയിൽ ആകെയുള്ള 80 സീറ്റുകളിൽ പകുതിയും മായാവതിക്കു നൽകിയതിൽ അദ്ഭുതപ്പെടുകയാണെന്നു ലക്നോവിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
“ എന്തിനാണു പകുതി സീറ്റുകൾ ബിഎസ്പിക്കു നൽകിയത്. നമ്മുടെ പാർട്ടി ശക്തമാണ്. എന്നാൽ നമ്മുടെയാളുകൾതന്നെ പാർട്ടിയെ ദുർബലപ്പെടുത്തുന്നു. ശക്തമായ പാർട്ടിയായതിനാലാണു ഞാൻ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമൊക്കെ ആയത്”-മുലായം പറഞ്ഞു. ലോക്സഭയിലേക്കുള്ള സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിക്കാത്തതിലും മുലായം അമർഷം പ്രകടിപ്പിച്ചു. ബിജെപി പ്രചാരണപരിപാടികൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥികളെ തനിക്കു മാറ്റാനാകുമെന്നും മുലായം പ്രവർത്തകരോടു പറഞ്ഞു.
ബിഎസ്പി-എസ്പി സഖ്യത്തെക്കുറിച്ച് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും കഴിഞ്ഞമാസമാണ് ഔപചാരിക പ്രഖ്യാപനം നടത്തിയത്. 80 സീറ്റുകളിൽ ഇരുപാർട്ടികളും 38 സീറ്റുകളിൽ വീതം മത്സരിക്കമെന്നായിരുന്നു പ്രഖ്യാപനം.എന്നാൽ വ്യാഴാഴ്ച പുറത്തിറക്കിയ പട്ടികയിൽ എസ്പി സ്ഥാനാർഥികളുടെ എണ്ണം 37 ആയി. ബിഎസ്പിക്കു 38 ഉണ്ട്.
പാർട്ടിക്കുള്ളിലെ പടയൊരുക്കംവഴി മുലായത്തിന്റെ മനസിലിരിപ്പ് എന്തെന്നു വ്യക്തമല്ല.
ഇതിനുശേഷമാണു മകനും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനെതിരേ പുതിയ പോർമുഖം തുറന്ന് മുലായം പാർട്ടി നേതാക്കളെ കണ്ടത്. യുപിയിൽ ആകെയുള്ള 80 സീറ്റുകളിൽ പകുതിയും മായാവതിക്കു നൽകിയതിൽ അദ്ഭുതപ്പെടുകയാണെന്നു ലക്നോവിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
“ എന്തിനാണു പകുതി സീറ്റുകൾ ബിഎസ്പിക്കു നൽകിയത്. നമ്മുടെ പാർട്ടി ശക്തമാണ്. എന്നാൽ നമ്മുടെയാളുകൾതന്നെ പാർട്ടിയെ ദുർബലപ്പെടുത്തുന്നു. ശക്തമായ പാർട്ടിയായതിനാലാണു ഞാൻ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമൊക്കെ ആയത്”-മുലായം പറഞ്ഞു. ലോക്സഭയിലേക്കുള്ള സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിക്കാത്തതിലും മുലായം അമർഷം പ്രകടിപ്പിച്ചു. ബിജെപി പ്രചാരണപരിപാടികൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥികളെ തനിക്കു മാറ്റാനാകുമെന്നും മുലായം പ്രവർത്തകരോടു പറഞ്ഞു.
ബിഎസ്പി-എസ്പി സഖ്യത്തെക്കുറിച്ച് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും കഴിഞ്ഞമാസമാണ് ഔപചാരിക പ്രഖ്യാപനം നടത്തിയത്. 80 സീറ്റുകളിൽ ഇരുപാർട്ടികളും 38 സീറ്റുകളിൽ വീതം മത്സരിക്കമെന്നായിരുന്നു പ്രഖ്യാപനം.എന്നാൽ വ്യാഴാഴ്ച പുറത്തിറക്കിയ പട്ടികയിൽ എസ്പി സ്ഥാനാർഥികളുടെ എണ്ണം 37 ആയി. ബിഎസ്പിക്കു 38 ഉണ്ട്.
പാർട്ടിക്കുള്ളിലെ പടയൊരുക്കംവഴി മുലായത്തിന്റെ മനസിലിരിപ്പ് എന്തെന്നു വ്യക്തമല്ല.