ചെന്നൈ: തമിഴ്നാട്ടിൽ വിജയകാന്തിന്റെ ഡിഎംഡികെയെ തങ്ങളുടെ പക്ഷത്താക്കാൻ അണ്ണാ ഡിഎംകെയും ഡിഎംകെയുടെ സഖ്യകക്ഷിയായ കോൺഗ്രസും നീക്കമാരംഭിച്ചു. വിജയകാന്തുമായി ചർച്ച നടത്തിയെന്നും അദ്ദേഹം അണ്ണാ ഡിഎംകെ മുന്നണിയിൽ ചേരുമെന്നാണു പ്രതീക്ഷയെന്നു മന്ത്രി ഡി. ജയകുമാർ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയിലായിരുന്ന ഡിഎംഡികെ 14 സീറ്റിൽ മത്സരിച്ചെങ്കിലും ഒന്നിലും വിജയിക്കാനായില്ല. മത്സരിക്കാൻ പത്തിലേറെ സീറ്റ് വേണമെന്നാണ് അണ്ണാ ഡിഎംകെയോട് വിജയകാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിന് ഭരണകക്ഷി തയാറായില്ല. പിഎംകെയ്ക്കു നല്കിയ ഏഴു സീറ്റെങ്കിലും വേണമെന്നു വിജയകാന്ത് ആവശ്യപ്പെടും.
ഇതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് തിരുനാവുക്കരശർ ഇന്നലെ വിജയകാന്തിനെ സന്ദർശിച്ചു. അമേരിക്കയിൽ ചികിത്സ കഴിഞ്ഞ് ഈയിടെയാണു വിജയകാന്ത് തിരിച്ചെത്തിയത്. വിജയകാന്തുമായി രാഷ്ട്രീയകാര്യങ്ങൾ സംസാരിച്ചുവെന്നു തിരുനാവുക്കരശർ പറഞ്ഞു.
പിഎംകെ അണ്ണാ ഡിഎംകെ മുന്നണിയുടെ ഭാഗമായ സ്ഥിതിക്ക് വിജയകാന്തിന്റെ പാർട്ടിയെ തങ്ങളുടെ മുന്നണിയുടെ ഭാഗമാക്കാൻ ഡിഎംകെ ശ്രമിക്കുമെന്നുറപ്പാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയിലായിരുന്ന ഡിഎംഡികെ 14 സീറ്റിൽ മത്സരിച്ചെങ്കിലും ഒന്നിലും വിജയിക്കാനായില്ല. മത്സരിക്കാൻ പത്തിലേറെ സീറ്റ് വേണമെന്നാണ് അണ്ണാ ഡിഎംകെയോട് വിജയകാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിന് ഭരണകക്ഷി തയാറായില്ല. പിഎംകെയ്ക്കു നല്കിയ ഏഴു സീറ്റെങ്കിലും വേണമെന്നു വിജയകാന്ത് ആവശ്യപ്പെടും.
ഇതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് തിരുനാവുക്കരശർ ഇന്നലെ വിജയകാന്തിനെ സന്ദർശിച്ചു. അമേരിക്കയിൽ ചികിത്സ കഴിഞ്ഞ് ഈയിടെയാണു വിജയകാന്ത് തിരിച്ചെത്തിയത്. വിജയകാന്തുമായി രാഷ്ട്രീയകാര്യങ്ങൾ സംസാരിച്ചുവെന്നു തിരുനാവുക്കരശർ പറഞ്ഞു.
പിഎംകെ അണ്ണാ ഡിഎംകെ മുന്നണിയുടെ ഭാഗമായ സ്ഥിതിക്ക് വിജയകാന്തിന്റെ പാർട്ടിയെ തങ്ങളുടെ മുന്നണിയുടെ ഭാഗമാക്കാൻ ഡിഎംകെ ശ്രമിക്കുമെന്നുറപ്പാണ്.