ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദിന്റെ നേതൃത്വത്തിലുള്ള ജെയുഡി ഭീകരസംഘടനയെയും അതിന്റെ ജീവകാരുണ്യവിഭാഗമായ ഫലാ ഇ ഇൻസാനിയറ്റ് ഫൗണ്ടേഷനെയും നിരോധിച്ചതായി പാക് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഭീകരർക്ക് എതിരേ ഇതിനകം എടുത്ത നടപടികൾ യോഗം വിലയിരുത്തി. സേനാവിഭാഗ മേധാവികളും പ്രധാനപ്പെട്ട വകുപ്പുകളുടെ മന്ത്രിമാരും യോഗത്തിൽ സംബന്ധിച്ചു.പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് ഒരു വിധ പങ്കുമില്ലെന്ന് ദേശീയ സുരക്ഷാ സമിതി പറഞ്ഞു.
ഇന്ത്യയിൽനിന്ന് ആക്രമണം ഉണ്ടായാൽ നേരിടാൻ പാക് സൈന്യത്തെ പ്രധാനമന്ത്രി ഇമ്രാൻ അധികാരപ്പെടുത്തിയെന്ന് സുരക്ഷാസമിതി യോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഭീകരർക്ക് എതിരേ ഇതിനകം എടുത്ത നടപടികൾ യോഗം വിലയിരുത്തി. സേനാവിഭാഗ മേധാവികളും പ്രധാനപ്പെട്ട വകുപ്പുകളുടെ മന്ത്രിമാരും യോഗത്തിൽ സംബന്ധിച്ചു.പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് ഒരു വിധ പങ്കുമില്ലെന്ന് ദേശീയ സുരക്ഷാ സമിതി പറഞ്ഞു.
ഇന്ത്യയിൽനിന്ന് ആക്രമണം ഉണ്ടായാൽ നേരിടാൻ പാക് സൈന്യത്തെ പ്രധാനമന്ത്രി ഇമ്രാൻ അധികാരപ്പെടുത്തിയെന്ന് സുരക്ഷാസമിതി യോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.