വാഷിംഗ്ടൺ ഡിസി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭാര്യമാരാകാൻ വീടും നാടും ഉപേക്ഷിച്ച സ്ത്രീകൾക്കു കഷ്ടകാലം. ഐഎസ് സ്ഥാപിച്ച ഭീകരസാമ്രാജ്യം തകർന്നതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലായിരിക്കുകയാണ് ഇവർ. തിരികെ വന്നാൽ കയറ്റില്ലെന്നാണ് സ്വന്തം രാജ്യങ്ങൾ നല്കിയിരിക്കുന്ന മുന്നറിയിപ്പ്.
ഇരുപത്തിനാലുകാരി ഹൊദ മുത്താനയും പത്തൊന്പതുകാരിഷമീന ബീഗവുമാണ് ഏറ്റവും പുതിയ ഉദാഹരണം. യെമൻ വംശജയായ മുത്താന അമേരിക്കയിലെ അലബാമ സ്വദേശിനിയാണ്. ബംഗ്ലാദേശ് വംശജയായ ഷമീനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്നു. മുത്താന അഞ്ചും ഷമീന നാലും വർഷം മുന്പ് ഭീകരന്മാരുടെ ഭാര്യമാരാകാൻ സിറിയയിലെത്തിയതാണ്. ഷമീന അടുത്തിടെ ഒരു കുഞ്ഞിനു ജന്മം നല്കി. നാട്ടിൽ തിരിച്ചുവരാൻ അനുവദിക്കണമെന്ന് ഇരു സ്ത്രീകളും അഭ്യർഥിച്ചിരുന്നു.
മുത്താനയെ ഇനി അമേരിക്കയിൽ പ്രവേശിപ്പിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ നേരിട്ടു വ്യക്തമാക്കി. മുത്താന അവകാശപ്പെടും പോലെ ഇവർക്ക് യുഎസ് പൗരത്വം ഇല്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. മുൻ യെമൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ മകളായ മുത്താന യുഎസിൽ ജനിച്ചുവെന്നാണ് അവകാശപ്പെടുന്നത്.
ഷമീന ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം കഴിഞ്ഞ ദിവസം റദ്ദാക്കപ്പെട്ടു. ആഭ്യന്തരമന്ത്രി സാജിദ് ജാവിദ് ആണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞയാഴ്ച സിറിയയിലെ ഒരു തടവറയിലാണ് ഷമീനയെ കണ്ടെത്തിയത്. ബംഗ്ലാദേശിൽ ഷമീനയെ പ്രവേശിപ്പിക്കില്ലെന്നു ബംഗ്ലാ അധികൃതരും പറഞ്ഞു.
ഇരുപത്തിനാലുകാരി ഹൊദ മുത്താനയും പത്തൊന്പതുകാരിഷമീന ബീഗവുമാണ് ഏറ്റവും പുതിയ ഉദാഹരണം. യെമൻ വംശജയായ മുത്താന അമേരിക്കയിലെ അലബാമ സ്വദേശിനിയാണ്. ബംഗ്ലാദേശ് വംശജയായ ഷമീനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്നു. മുത്താന അഞ്ചും ഷമീന നാലും വർഷം മുന്പ് ഭീകരന്മാരുടെ ഭാര്യമാരാകാൻ സിറിയയിലെത്തിയതാണ്. ഷമീന അടുത്തിടെ ഒരു കുഞ്ഞിനു ജന്മം നല്കി. നാട്ടിൽ തിരിച്ചുവരാൻ അനുവദിക്കണമെന്ന് ഇരു സ്ത്രീകളും അഭ്യർഥിച്ചിരുന്നു.
മുത്താനയെ ഇനി അമേരിക്കയിൽ പ്രവേശിപ്പിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ നേരിട്ടു വ്യക്തമാക്കി. മുത്താന അവകാശപ്പെടും പോലെ ഇവർക്ക് യുഎസ് പൗരത്വം ഇല്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. മുൻ യെമൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ മകളായ മുത്താന യുഎസിൽ ജനിച്ചുവെന്നാണ് അവകാശപ്പെടുന്നത്.
ഷമീന ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം കഴിഞ്ഞ ദിവസം റദ്ദാക്കപ്പെട്ടു. ആഭ്യന്തരമന്ത്രി സാജിദ് ജാവിദ് ആണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞയാഴ്ച സിറിയയിലെ ഒരു തടവറയിലാണ് ഷമീനയെ കണ്ടെത്തിയത്. ബംഗ്ലാദേശിൽ ഷമീനയെ പ്രവേശിപ്പിക്കില്ലെന്നു ബംഗ്ലാ അധികൃതരും പറഞ്ഞു.