ന്യൂഡൽഹി: ഇന്ത്യയെയും ലോകത്തെയാകെയും ഞെട്ടിച്ച പുൽവാമ ഭീകരാക്രമണത്തെ അപലപിക്കാനോ, ജയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള പാക് ഭീകര സംഘടനകളെ തള്ളിപ്പറയാനോ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തയാറാകാത്തത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
ഇന്ത്യയിലെ ഭീകരാക്രമണത്തിൽ പങ്കില്ലെന്നാണു പാക്കിസ്ഥാൻ പറഞ്ഞതെന്ന സൗദി വിദേശകാര്യ മന്ത്രി അദേൽ ബിൻ അഹമ്മദ് അൽ ജുബൈറിന്റെ ന്യായീകരണവും ഇന്ത്യയുടെ മുറിവിൽ മുളകുതേച്ചതു പോലെയായി.അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയ്ക്ക് സൗദിയുടെ പ്രതികരണം വലിയ ക്ഷീണമായി.
പ്രോട്ടോക്കോൾ ലംഘിച്ച് ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിൽ ചെന്ന് സൗദി രാജകുമാരനെ പ്രധാനമന്ത്രി മോദി നേരിട്ടു സ്വീകരിച്ചതിന്റെ പ്രത്യേക മമതയൊന്നും അദ്ദേഹത്തിൽ നിന്നുണ്ടാകാതെ പോയത് മോദിക്കു വ്യക്തിപരമായും ക്ഷീണമായി. പാക്കിസ്ഥാനിലെ സന്ദർശനത്തിനിടെ 2000 കോടി ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തതിനു പുറമെ സൗദി ജയിലുകളിലുള്ള നൂറുകണക്കിന് പാക്കിസ്ഥാനികളെ വിട്ടയയ്ക്കുമെന്നും രാജകുമാരൻ പ്രഖ്യാപിച്ചിരുന്നു. സൗദി ജയിലുകളിൽ കഴിയുന്ന 850 ഇന്ത്യക്കാരെ വിട്ടയയ്ക്കുമെന്ന് ഇന്നലെ അദ്ദേഹം ഇന്ത്യാ ഗവൺമെന്റിനെ അറിയി ച്ചു. പാക്കിസ്ഥാനിൽ ചെന്നു വലിയ സാന്പത്തിക സഹായം പ്രഖ്യാപിക്കുകയും ഇന്ത്യക്കെതിരായ ഭീകരാക്രമണത്തെ തള്ളിപ്പറയാതിരിക്കുകയും ചെയ്ത സൗദി രാജകുമാരനു പ്രോട്ടോക്കോൾ ലംഘിച്ചു സ്വീകരണം നൽകിയതിനെ കോണ്ഗ്രസ് വിമർശിച്ചു.
സൗദി രാജകുമാരനുമായുള്ള സംയുക്ത പ്രസ്താവനയിൽ പാക്കിസ്ഥാന്റെ പേരെടുത്തു പറയാതിരുന്ന പ്രധാനമന്ത്രിയുടെ നടപടി ഭീരുത്വവും ഇന്ത്യയുടെ നിലപാടിനു വിരുദ്ധവുമാണെന്നും വിമർശനം ഉയർന്നു.
ഇന്ത്യയിലെ ഭീകരാക്രമണത്തിൽ പങ്കില്ലെന്നാണു പാക്കിസ്ഥാൻ പറഞ്ഞതെന്ന സൗദി വിദേശകാര്യ മന്ത്രി അദേൽ ബിൻ അഹമ്മദ് അൽ ജുബൈറിന്റെ ന്യായീകരണവും ഇന്ത്യയുടെ മുറിവിൽ മുളകുതേച്ചതു പോലെയായി.അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയ്ക്ക് സൗദിയുടെ പ്രതികരണം വലിയ ക്ഷീണമായി.
പ്രോട്ടോക്കോൾ ലംഘിച്ച് ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിൽ ചെന്ന് സൗദി രാജകുമാരനെ പ്രധാനമന്ത്രി മോദി നേരിട്ടു സ്വീകരിച്ചതിന്റെ പ്രത്യേക മമതയൊന്നും അദ്ദേഹത്തിൽ നിന്നുണ്ടാകാതെ പോയത് മോദിക്കു വ്യക്തിപരമായും ക്ഷീണമായി. പാക്കിസ്ഥാനിലെ സന്ദർശനത്തിനിടെ 2000 കോടി ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തതിനു പുറമെ സൗദി ജയിലുകളിലുള്ള നൂറുകണക്കിന് പാക്കിസ്ഥാനികളെ വിട്ടയയ്ക്കുമെന്നും രാജകുമാരൻ പ്രഖ്യാപിച്ചിരുന്നു. സൗദി ജയിലുകളിൽ കഴിയുന്ന 850 ഇന്ത്യക്കാരെ വിട്ടയയ്ക്കുമെന്ന് ഇന്നലെ അദ്ദേഹം ഇന്ത്യാ ഗവൺമെന്റിനെ അറിയി ച്ചു. പാക്കിസ്ഥാനിൽ ചെന്നു വലിയ സാന്പത്തിക സഹായം പ്രഖ്യാപിക്കുകയും ഇന്ത്യക്കെതിരായ ഭീകരാക്രമണത്തെ തള്ളിപ്പറയാതിരിക്കുകയും ചെയ്ത സൗദി രാജകുമാരനു പ്രോട്ടോക്കോൾ ലംഘിച്ചു സ്വീകരണം നൽകിയതിനെ കോണ്ഗ്രസ് വിമർശിച്ചു.
സൗദി രാജകുമാരനുമായുള്ള സംയുക്ത പ്രസ്താവനയിൽ പാക്കിസ്ഥാന്റെ പേരെടുത്തു പറയാതിരുന്ന പ്രധാനമന്ത്രിയുടെ നടപടി ഭീരുത്വവും ഇന്ത്യയുടെ നിലപാടിനു വിരുദ്ധവുമാണെന്നും വിമർശനം ഉയർന്നു.