ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെയും കോൺഗ്രസും സഖ്യത്തിൽ. കോൺഗ്രസിന് ഒന്പതു സീറ്റ് നല്കും. പുതുച്ചേരിയിലെ ഏക സീറ്റും കോൺഗ്രസിനാണ്. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനാണു പ്രഖ്യാപനം നടത്തിയത്.
തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ടിഎൻസിസി അധ്യക്ഷൻ കെ.എസ്. അഴഗിരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സീറ്റുകൾ പിന്നീട് തീരുമാനിക്കും. മറ്റു കക്ഷികൾക്കുള്ള സീറ്റുകളെക്കുറിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നു സ്റ്റാലിൻ പറഞ്ഞു. സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ്, എംഡിഎംകെ എന്നിവ യും സഖ്യത്തിന്റെ ഭാഗമാകും.
തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ടിഎൻസിസി അധ്യക്ഷൻ കെ.എസ്. അഴഗിരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സീറ്റുകൾ പിന്നീട് തീരുമാനിക്കും. മറ്റു കക്ഷികൾക്കുള്ള സീറ്റുകളെക്കുറിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നു സ്റ്റാലിൻ പറഞ്ഞു. സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ്, എംഡിഎംകെ എന്നിവ യും സഖ്യത്തിന്റെ ഭാഗമാകും.