ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് മേഖലയിലെ നികുതി കുറയ്ക്കൽ, ലോട്ടറി നികുതി ഏകീകരണം തുടങ്ങിയ വിഷയങ്ങൾ പരിശോധിക്കാൻ ചേർന്ന ജിഎസ്ടി കൗണ്‍സിൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലിയുടെ അധ്യക്ഷതയിൽ വീഡിയോ കോണ്‍ഫറൻസിലൂടെയാണ് കൗണ്‍സിൽ യോഗം നടന്നത്. കേരളം അടക്കമുള്ള ആറു സംസ്ഥാനങ്ങൾ ഇന്നലത്തെ യോഗം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച വീണ്ടും ന ജിഎസ്ടി കൗണ്‍സിൽ സമ്മേളിച്ചു ചർച്ച നടത്തുമെന്നു അരുണ്‍ ജയ്റ്റ്ലി അറിയിച്ചു.
ജനുവരിയിലെ ജിഎസ്ടി റിട്ടേണ്‍ (ജിഎസ്ടി ആർടി)സമർപ്പിക്കുന്നതിനുള്ള സമയപരിധി നാളെ വരെ നീട്ടി. ജമ്മു കാഷ്മീറിൽ ഫെബ്രുവരി 28 വരെ റിട്ടേണ്‍ സമർപ്പിക്കാം. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന വിഷയമാണ് ഇന്നലെ പ്രധാനമായും പരിശോധിച്ചത്. ഇക്കാര്യത്തിൽ ചില സംസ്ഥാനങ്ങൾ അഭിപ്രായം അറിയിച്ചു. ചില സംസ്ഥാനങ്ങൾ നേരിട്ട് അഭിപ്രായം പറയാമെന്നാണ് അറിയിച്ചതെന്നും ഈ സാഹചര്യത്തിൽ വിഷയം പരിഗണിക്കുന്നത് അടുത്ത യോഗത്തിലേക്കു മാറ്റിയെന്നും ജയ്റ്റ്ലി വിശദമാക്കി. ലോട്ടറി വിഷയം ഇന്നലെ ചർച്ചയ്ക്കെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയൽ എസ്റ്റേറ്റ് മേഖലയെ ഏറെ ബാധിക്കുന്ന ജിഎസ്ടി നിരക്കുകൾ 12, എട്ട് ശതമാനത്തിൽ നിന്നു അഞ്ച്, മൂന്ന് ശതമാനമായി കുറയ്ക്കാമെന്നു ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിൽ ഉപസമിതി റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, ലോട്ടറി വിഷയത്തിൽ 18 അല്ലെങ്കിൽ 28 ശതമാനം നികുതി ഏർപ്പെടുത്തണമെന്ന് മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുങ്കാണ്ടിവർ അധ്യക്ഷനായ സമിതി ശിപാർശ ചെയ്തിട്ടുണ്ട്.
ജനുവരിയിലെ ജിഎസ്ടി റിട്ടേണ്‍ (ജിഎസ്ടി ആർടി)സമർപ്പിക്കുന്നതിനുള്ള സമയപരിധി നാളെ വരെ നീട്ടി. ജമ്മു കാഷ്മീറിൽ ഫെബ്രുവരി 28 വരെ റിട്ടേണ്‍ സമർപ്പിക്കാം. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന വിഷയമാണ് ഇന്നലെ പ്രധാനമായും പരിശോധിച്ചത്. ഇക്കാര്യത്തിൽ ചില സംസ്ഥാനങ്ങൾ അഭിപ്രായം അറിയിച്ചു. ചില സംസ്ഥാനങ്ങൾ നേരിട്ട് അഭിപ്രായം പറയാമെന്നാണ് അറിയിച്ചതെന്നും ഈ സാഹചര്യത്തിൽ വിഷയം പരിഗണിക്കുന്നത് അടുത്ത യോഗത്തിലേക്കു മാറ്റിയെന്നും ജയ്റ്റ്ലി വിശദമാക്കി. ലോട്ടറി വിഷയം ഇന്നലെ ചർച്ചയ്ക്കെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയൽ എസ്റ്റേറ്റ് മേഖലയെ ഏറെ ബാധിക്കുന്ന ജിഎസ്ടി നിരക്കുകൾ 12, എട്ട് ശതമാനത്തിൽ നിന്നു അഞ്ച്, മൂന്ന് ശതമാനമായി കുറയ്ക്കാമെന്നു ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിൽ ഉപസമിതി റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, ലോട്ടറി വിഷയത്തിൽ 18 അല്ലെങ്കിൽ 28 ശതമാനം നികുതി ഏർപ്പെടുത്തണമെന്ന് മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുങ്കാണ്ടിവർ അധ്യക്ഷനായ സമിതി ശിപാർശ ചെയ്തിട്ടുണ്ട്.