ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണക്കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ സംഘം (എൻഐഎ) ഏറ്റെടുത്തു. നാൽപതു സിആർപിഎഫ് ജവാന്മാരുടെ ജീവത്യാഗത്തിനിടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ച് ജമ്മു-കാഷ്മീർ പോലീസാണ് അന്വേഷിച്ചിരുന്നത്. അവന്തിപോറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒരു ഡസനിലേറെ ആളുകളെ സംസ്ഥാനപോലീസ് ചോദ്യംചെയ്തിരുന്നു.
അന്വേഷണം ഏറ്റെടുത്തതിനെത്തുടർന്ന് എൻഐഎ അധികൃതർ കേസ് വീണ്ടും രജിസ്റ്റർചെയ്തു. ഇനി അന്വേഷണസംഘത്തെയും നിയോഗിക്കും. തെക്കൻ കാഷ്മീരിലെ പുൽവാമയിൽ സ്ഫോടനസ്ഥലത്തുനിന്നും എൻഐഎ ഒട്ടേറെ തെളിവുകളും സാന്പിളികളും ശേഖരിച്ചുകഴിഞ്ഞു.
കഴിഞ്ഞ 14 നാണ് 2500 ഓളം സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനുനേരെ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ജയ്ഷ് ഇ മുഹമ്മദ് ഭീകരനായ ചാവേർ ഓടിച്ചുകയറ്റിയത്.
അന്വേഷണം ഏറ്റെടുത്തതിനെത്തുടർന്ന് എൻഐഎ അധികൃതർ കേസ് വീണ്ടും രജിസ്റ്റർചെയ്തു. ഇനി അന്വേഷണസംഘത്തെയും നിയോഗിക്കും. തെക്കൻ കാഷ്മീരിലെ പുൽവാമയിൽ സ്ഫോടനസ്ഥലത്തുനിന്നും എൻഐഎ ഒട്ടേറെ തെളിവുകളും സാന്പിളികളും ശേഖരിച്ചുകഴിഞ്ഞു.
കഴിഞ്ഞ 14 നാണ് 2500 ഓളം സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനുനേരെ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ജയ്ഷ് ഇ മുഹമ്മദ് ഭീകരനായ ചാവേർ ഓടിച്ചുകയറ്റിയത്.