ന്യൂഡൽഹി: അയോധ്യയിലെ ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസിൽ അന്തിമ വാദം കേൾക്കുന്നത് ചൊവ്വാഴ്ച തീരുമാനിച്ചേക്കും.
അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലാഹാബാദ് ഹൈക്കോടതി വിധിക്കെതിരേയുള്ള അപ്പീലുകളിൽ അന്തിമ വാദം വേഗത്തിൽ പൂർത്തിയാക്കണമെന്ന കേന്ദ്രത്തിന്റെയും ആർഎസ്എസ് അനുകൂലികളുടെയും സമ്മർദത്തെ തുടർന്ന് ജനുവരി 29നു പരിഗണിക്കാൻ കോടതി നിശ്ചയിച്ചിരുന്നു. എന്നാൽ, ബെഞ്ചിലെ അംഗം ജസ്റ്റീസ് എസ്.എ. ബോബ്ഡെ അവധിയിലായതിനാൽ പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലാഹാബാദ് ഹൈക്കോടതി വിധിക്കെതിരേയുള്ള അപ്പീലുകളിൽ അന്തിമ വാദം വേഗത്തിൽ പൂർത്തിയാക്കണമെന്ന കേന്ദ്രത്തിന്റെയും ആർഎസ്എസ് അനുകൂലികളുടെയും സമ്മർദത്തെ തുടർന്ന് ജനുവരി 29നു പരിഗണിക്കാൻ കോടതി നിശ്ചയിച്ചിരുന്നു. എന്നാൽ, ബെഞ്ചിലെ അംഗം ജസ്റ്റീസ് എസ്.എ. ബോബ്ഡെ അവധിയിലായതിനാൽ പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.