വിജയവാഡ: സിസ്റ്റർ ലിസി കുര്യനെ മഠം അധികൃതർ തടങ്കലിൽ വച്ചിരിക്കുകയായിരുന്നെന്ന ആരോപണം അടിസ്ഥാനരഹിതവും വ്യാജവുമാണെന്നു എഫ്സിസി സമൂഹം. നിജസ്ഥിതി വ്യക്തമാക്കി എഫ്സിസി വിജയവാഡ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അൽഫോൻസയുടെ വിശദീകരണക്കുറിപ്പ് ചുവടെ:
എഫ്സിസി വിജയവാഡ പ്രൊവിൻസിന്റെ ഉടമസ്ഥതയിൽ മൂവാറ്റുപുഴയിലുള്ള ഗസ്റ്റ് ഹൗസിൽ കഴിഞ്ഞ 14 വർഷത്തിലധികമായി താമസിച്ചുവരികയായിരുന്നു സിസ്റ്റർ ലിസി. വിജയവാഡ പ്രോവിൻസിനു കേരളത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളും ഇല്ലെന്നിരിക്കെ കേരളത്തിലെ ഗസ്റ്റ് ഹൗസിൽ സ്വന്തം നിലയ്ക്കുള്ള പ്രവർത്തനങ്ങൾ നടത്തിപ്പോരുകയായിരുന്നു ഇവർ. ഇതിനിടെ, കുറവിലങ്ങാട് മഠവുമായി അടുപ്പം സ്ഥാപിക്കുകയും ബിഷപ് ഡോ. ഫ്രാങ്കോയ്ക്കെതിരേ പോലീസിൽ രഹസ്യമായി മൊഴി നൽകുകയും ചെയ്തു.
മൊഴി നൽകിയത് കോണ്വെന്റിനു പുറത്തു രഹസ്യമായി ആയിരുന്നതിനാൽ ഇതുസംബന്ധിച്ചു തനിക്കും മറ്റ് അധികാരികൾക്കും അറിവുണ്ടായിരുന്നില്ല. ട്രാൻസ്ഫർ അറിയിപ്പ് ജനുവരി 25ന് നൽകിയതിനു ശേഷമാണ് ബിഷപ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ടു മൊഴി നൽകിയിട്ടുണ്ടെന്ന വിവരം സിസ്റ്റർ ലിസി തന്നെ അറിയിച്ചത്. ഇതിൽനിന്നുതന്നെ സ്ഥലംമാറ്റത്തിന്റെ കാരണം ബിഷപ്പിന് എതിരായി നൽകിയ മൊഴിയല്ലെന്നു വ്യക്തമാണ്. ഒരു എഫ്സിസി സഭാംഗത്തിനു സ്വാഭാവികമായി നൽകുന്ന ഒരു സ്ഥലംമാറ്റം എന്നതിനൊപ്പം അല്പം വഴിമാറി നടന്നിരുന്ന ഒരു സഹോദരിക്കു നൽകിയ തിരുത്തലും ആയിരുന്നു എഫ്സിസി സഭയുടെ ജനറൽ സിനാക്സിസ് തീരുമാനം അനുസരിച്ച് സിസ്റ്റർ ലിസിക്ക് ഈമാസം 12ന് നൽകിയ പുതിയ നിയമനം.
ഈ നിയമനത്തിനു മൂന്നു ദിവസങ്ങൾക്കു ശേഷം അമ്മയുടെ ഓപ്പറേഷൻ സംബന്ധിച്ച് നാട്ടിലേക്കു പോകണമെന്ന് പറഞ്ഞ സിസ്റ്റർ ലിസിക്ക് ഈമാസം 16ന് യാത്ര ആരംഭിക്കാവുന്ന തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തു നൽകിയിരുന്നു. എന്നാൽ, 15ന് അധികാരികളെ അറിയിക്കാതെ യാത്രയ്ക്കൊരുങ്ങിയ സിസ്റ്റർ ലിസിയെ തനിച്ചയയ്ക്കാതിരിക്കാൻ താനും നാട്ടിലേക്കു സിസ്റ്ററിനോപ്പം വന്നു.
എഫ്സിസി സമൂഹത്തിന്റെ മദർ ജനറലിനെ സന്ദർശിച്ച സിസ്റ്റർ ലിസി മദർ ജനറലുമായി വാക്കേറ്റം നടത്തി അവിടെനിന്നു പിണങ്ങിപ്പോരുകയും താൻ സിസ്റ്റർ ലിസിയെ അവരുടെ അമ്മയുടെ ചികിത്സ നടക്കുന്ന ആശുപത്രിയിൽ 16ന് കൊണ്ടുചെന്നാക്കുകയും ചെയ്തു. പിറ്റേന്ന് വൈകുന്നേരം സിസ്റ്റർ ലിസിയുടെ സഹോദരങ്ങൾ മൂവാറ്റുപുഴയിലുള്ള എഫ്സിസി ഗസ്റ്റ് ഹൗസിൽ വന്നു ബിഷപ് ഡോ.ഫ്രാങ്കോയ്ക്കെതിരേ മൊഴി നൽകിയാൽ സ്ഥലംമാറ്റുമോ എന്ന് ചോദിച്ചു ഭീഷണിപ്പെടുത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു. അന്ന് ഉച്ചയ്ക്കു പോലീസെത്തി സിസ്റ്റർ ലിസിയെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു.
വിജയവാഡയിൽ കഴിഞ്ഞിരുന്ന സിസ്റ്ററിനെ കേരളത്തിലെ വീട്ടിൽ കൊണ്ടുപോയി വിടുകയും അതിനു ശേഷം തിരികെ വന്നപ്പോൾ മൂവാറ്റുപുഴയിൽ 70 കഴിഞ്ഞ രണ്ട് കന്യാസ്ത്രീകൾ മാത്രം താമസിക്കുന്നിടത്തു തടങ്കലിൽ വയ്ക്കുകയും ചെയ്തെന്നുള്ള ആരോപണം സാക്ഷര കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നു പ്രതീക്ഷിക്കുന്നതായും സിസ്റ്റർ അൽഫോൻസ പറഞ്ഞു.
എഫ്സിസി വിജയവാഡ പ്രൊവിൻസിന്റെ ഉടമസ്ഥതയിൽ മൂവാറ്റുപുഴയിലുള്ള ഗസ്റ്റ് ഹൗസിൽ കഴിഞ്ഞ 14 വർഷത്തിലധികമായി താമസിച്ചുവരികയായിരുന്നു സിസ്റ്റർ ലിസി. വിജയവാഡ പ്രോവിൻസിനു കേരളത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളും ഇല്ലെന്നിരിക്കെ കേരളത്തിലെ ഗസ്റ്റ് ഹൗസിൽ സ്വന്തം നിലയ്ക്കുള്ള പ്രവർത്തനങ്ങൾ നടത്തിപ്പോരുകയായിരുന്നു ഇവർ. ഇതിനിടെ, കുറവിലങ്ങാട് മഠവുമായി അടുപ്പം സ്ഥാപിക്കുകയും ബിഷപ് ഡോ. ഫ്രാങ്കോയ്ക്കെതിരേ പോലീസിൽ രഹസ്യമായി മൊഴി നൽകുകയും ചെയ്തു.
മൊഴി നൽകിയത് കോണ്വെന്റിനു പുറത്തു രഹസ്യമായി ആയിരുന്നതിനാൽ ഇതുസംബന്ധിച്ചു തനിക്കും മറ്റ് അധികാരികൾക്കും അറിവുണ്ടായിരുന്നില്ല. ട്രാൻസ്ഫർ അറിയിപ്പ് ജനുവരി 25ന് നൽകിയതിനു ശേഷമാണ് ബിഷപ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ടു മൊഴി നൽകിയിട്ടുണ്ടെന്ന വിവരം സിസ്റ്റർ ലിസി തന്നെ അറിയിച്ചത്. ഇതിൽനിന്നുതന്നെ സ്ഥലംമാറ്റത്തിന്റെ കാരണം ബിഷപ്പിന് എതിരായി നൽകിയ മൊഴിയല്ലെന്നു വ്യക്തമാണ്. ഒരു എഫ്സിസി സഭാംഗത്തിനു സ്വാഭാവികമായി നൽകുന്ന ഒരു സ്ഥലംമാറ്റം എന്നതിനൊപ്പം അല്പം വഴിമാറി നടന്നിരുന്ന ഒരു സഹോദരിക്കു നൽകിയ തിരുത്തലും ആയിരുന്നു എഫ്സിസി സഭയുടെ ജനറൽ സിനാക്സിസ് തീരുമാനം അനുസരിച്ച് സിസ്റ്റർ ലിസിക്ക് ഈമാസം 12ന് നൽകിയ പുതിയ നിയമനം.
ഈ നിയമനത്തിനു മൂന്നു ദിവസങ്ങൾക്കു ശേഷം അമ്മയുടെ ഓപ്പറേഷൻ സംബന്ധിച്ച് നാട്ടിലേക്കു പോകണമെന്ന് പറഞ്ഞ സിസ്റ്റർ ലിസിക്ക് ഈമാസം 16ന് യാത്ര ആരംഭിക്കാവുന്ന തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തു നൽകിയിരുന്നു. എന്നാൽ, 15ന് അധികാരികളെ അറിയിക്കാതെ യാത്രയ്ക്കൊരുങ്ങിയ സിസ്റ്റർ ലിസിയെ തനിച്ചയയ്ക്കാതിരിക്കാൻ താനും നാട്ടിലേക്കു സിസ്റ്ററിനോപ്പം വന്നു.
എഫ്സിസി സമൂഹത്തിന്റെ മദർ ജനറലിനെ സന്ദർശിച്ച സിസ്റ്റർ ലിസി മദർ ജനറലുമായി വാക്കേറ്റം നടത്തി അവിടെനിന്നു പിണങ്ങിപ്പോരുകയും താൻ സിസ്റ്റർ ലിസിയെ അവരുടെ അമ്മയുടെ ചികിത്സ നടക്കുന്ന ആശുപത്രിയിൽ 16ന് കൊണ്ടുചെന്നാക്കുകയും ചെയ്തു. പിറ്റേന്ന് വൈകുന്നേരം സിസ്റ്റർ ലിസിയുടെ സഹോദരങ്ങൾ മൂവാറ്റുപുഴയിലുള്ള എഫ്സിസി ഗസ്റ്റ് ഹൗസിൽ വന്നു ബിഷപ് ഡോ.ഫ്രാങ്കോയ്ക്കെതിരേ മൊഴി നൽകിയാൽ സ്ഥലംമാറ്റുമോ എന്ന് ചോദിച്ചു ഭീഷണിപ്പെടുത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു. അന്ന് ഉച്ചയ്ക്കു പോലീസെത്തി സിസ്റ്റർ ലിസിയെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു.
വിജയവാഡയിൽ കഴിഞ്ഞിരുന്ന സിസ്റ്ററിനെ കേരളത്തിലെ വീട്ടിൽ കൊണ്ടുപോയി വിടുകയും അതിനു ശേഷം തിരികെ വന്നപ്പോൾ മൂവാറ്റുപുഴയിൽ 70 കഴിഞ്ഞ രണ്ട് കന്യാസ്ത്രീകൾ മാത്രം താമസിക്കുന്നിടത്തു തടങ്കലിൽ വയ്ക്കുകയും ചെയ്തെന്നുള്ള ആരോപണം സാക്ഷര കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നു പ്രതീക്ഷിക്കുന്നതായും സിസ്റ്റർ അൽഫോൻസ പറഞ്ഞു.