ലണ്ടൻ: ബ്രെക്സിറ്റിന് അഞ്ചാഴ്ച മാത്രം ശേഷിക്കേ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ മൂന്ന് എംപിമാർ പാർട്ടി വിട്ടത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്കു തിരിച്ചടിയായി.
ബ്രിട്ടൻ യൂറോപ്യൻയൂണിയനിൽ തുടരണമെന്നു വാദിക്കുന്ന അന്ന സൗബ്രി, സാറാ വൊളാസ്റ്റൺ, ഹെയ്ഡി അലൻ എന്നിവരാണു രാജിവച്ചത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ ലേബർ പാർട്ടിയിലെ എട്ട് എംപിമാർ രാജിവച്ച് സ്വതന്ത്ര ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ ഗ്രൂപ്പിൽ ചേർന്നു പ്രവർത്തിക്കാനാണു പാർട്ടിവിട്ട മൂന്ന് വനിതാ എംപിമാരുടെയും തീരുമാനം. ഇതോടെ പുതിയ ഗ്രൂപ്പിനു പാർലമെന്റിൽ 11 അംഗങ്ങളായി.
ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാൽ നോർത്തേൺ ഐറിഷ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയിലെ പത്ത് അംഗങ്ങളുടെ പിന്തുണയോടെയാണ് മേ ഭരണം നിലനിർത്തിയിരുന്നത്. മൂന്നു പേരുടെ രാജി മേയുടെ നില കൂടുതൽ പരിങ്ങലിലാക്കി. യൂറോപ്യൻ യൂണിയൻ നേതാക്കളുമായുള്ള ചർച്ചയ്ക്ക് മേ ബ്രസൽസിനു തിരിക്കുന്നതിനു തൊട്ടു മുന്പായിരുന്നു രാജി.
രാജി നിർഭാഗ്യകരമാണെന്നു പ്രതികരിച്ച മേ ബ്രെക്സിറ്റ് (യൂറോപ്യൻ യൂണിയനിൽനിന്നുള്ള വിടുതൽ) ഒരിക്കലും എളുപ്പമല്ലെന്നു ചൂണ്ടിക്കാട്ടി. പക്ഷേ ബ്രെക്സിറ്റിന് അനുകൂലമായുള്ള ബ്രിട്ടീഷ് ജനതയുടെ വിധിയെഴുത്ത് മാനിക്കേണ്ടിയിരിക്കുന്നുവെന്ന് അവർ പറഞ്ഞു.
ബ്രെക്സിറ്റ് വിഷയത്തിലെ ഭിന്നത ബ്രിട്ടീഷ് രാഷ്ട്രീയത്തെ ഏറെ കലുഷിതമാക്കിയിരിക്കുകയാണ്. കരാർ കൂടാതെ മാർച്ച് 29നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടിവന്നേക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്.
ബ്രിട്ടൻ യൂറോപ്യൻയൂണിയനിൽ തുടരണമെന്നു വാദിക്കുന്ന അന്ന സൗബ്രി, സാറാ വൊളാസ്റ്റൺ, ഹെയ്ഡി അലൻ എന്നിവരാണു രാജിവച്ചത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ ലേബർ പാർട്ടിയിലെ എട്ട് എംപിമാർ രാജിവച്ച് സ്വതന്ത്ര ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ ഗ്രൂപ്പിൽ ചേർന്നു പ്രവർത്തിക്കാനാണു പാർട്ടിവിട്ട മൂന്ന് വനിതാ എംപിമാരുടെയും തീരുമാനം. ഇതോടെ പുതിയ ഗ്രൂപ്പിനു പാർലമെന്റിൽ 11 അംഗങ്ങളായി.
ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാൽ നോർത്തേൺ ഐറിഷ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയിലെ പത്ത് അംഗങ്ങളുടെ പിന്തുണയോടെയാണ് മേ ഭരണം നിലനിർത്തിയിരുന്നത്. മൂന്നു പേരുടെ രാജി മേയുടെ നില കൂടുതൽ പരിങ്ങലിലാക്കി. യൂറോപ്യൻ യൂണിയൻ നേതാക്കളുമായുള്ള ചർച്ചയ്ക്ക് മേ ബ്രസൽസിനു തിരിക്കുന്നതിനു തൊട്ടു മുന്പായിരുന്നു രാജി.
രാജി നിർഭാഗ്യകരമാണെന്നു പ്രതികരിച്ച മേ ബ്രെക്സിറ്റ് (യൂറോപ്യൻ യൂണിയനിൽനിന്നുള്ള വിടുതൽ) ഒരിക്കലും എളുപ്പമല്ലെന്നു ചൂണ്ടിക്കാട്ടി. പക്ഷേ ബ്രെക്സിറ്റിന് അനുകൂലമായുള്ള ബ്രിട്ടീഷ് ജനതയുടെ വിധിയെഴുത്ത് മാനിക്കേണ്ടിയിരിക്കുന്നുവെന്ന് അവർ പറഞ്ഞു.
ബ്രെക്സിറ്റ് വിഷയത്തിലെ ഭിന്നത ബ്രിട്ടീഷ് രാഷ്ട്രീയത്തെ ഏറെ കലുഷിതമാക്കിയിരിക്കുകയാണ്. കരാർ കൂടാതെ മാർച്ച് 29നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടിവന്നേക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്.