ഇസ്ലാമാബാദ്: അഴിമതിക്കേസിൽ സിന്ധ് അസംബ്ളി സ്പീക്കർ ആഗാ സിറാജ് ദുറാനിയെ പാക്കിസ്ഥാനിലെ നാഷണൽ അക്കൗണ്ട്സ് ബ്യൂറോ(എൻഎബി) അറസ്റ്റ് ചെയ്തു.
അധികാര ദുർവിനിയോഗം നടത്തിയെന്നും വരവിൽ കവിഞ്ഞ സ്വത്തു സന്പാദിച്ചെന്നുമാണ് ആരോപണം. അസംബ്ളിയിൽ നിന്നു സ്പീക്കർ പുറത്തിറങ്ങുന്നതുവരെ പുറത്തു കാത്തുനിന്ന എൻഎബി സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൂന്നു ദിവസത്തെ ട്രാൻസിറ്റ് റിമാൻഡ് കിട്ടിയെന്നും കറാച്ചി ഓഫീസിലെത്തിച്ചു ദുറാനിയെ ചോദ്യം ചെയ്യുമെന്നും എൻഎബി അറിയിച്ചു. പിന്നീട് കറാച്ചി കോടതിയിൽ ഹാജരാക്കും.
സ്പീക്കറെ അറസ്റ്റു ചെയ്ത നടപടി അപലപനീയമാണെന്ന് പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു.
അധികാര ദുർവിനിയോഗം നടത്തിയെന്നും വരവിൽ കവിഞ്ഞ സ്വത്തു സന്പാദിച്ചെന്നുമാണ് ആരോപണം. അസംബ്ളിയിൽ നിന്നു സ്പീക്കർ പുറത്തിറങ്ങുന്നതുവരെ പുറത്തു കാത്തുനിന്ന എൻഎബി സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൂന്നു ദിവസത്തെ ട്രാൻസിറ്റ് റിമാൻഡ് കിട്ടിയെന്നും കറാച്ചി ഓഫീസിലെത്തിച്ചു ദുറാനിയെ ചോദ്യം ചെയ്യുമെന്നും എൻഎബി അറിയിച്ചു. പിന്നീട് കറാച്ചി കോടതിയിൽ ഹാജരാക്കും.
സ്പീക്കറെ അറസ്റ്റു ചെയ്ത നടപടി അപലപനീയമാണെന്ന് പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു.