ചെന്നൈ: പ്രഥമ പ്രോ വോളി ലീഗ് ഫൈനലില്‍ കേരള ടീമുകളുടെ ഫൈനല്‍ പ്രതീക്ഷിച്ചവര്‍ക്കു നിരാശ. നാളത്തെ ഫൈനലില്‍ കാലിക്കട്ട് ഹീറോസ്-ചെന്നൈ സ്പാര്‍ട്ടന്‍സ് പോരാട്ടം. രണ്ടാം സെമി ഫൈനലില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ രണ്ടിനെതിരേ മൂന്നു ഗെയിമുകള്‍ക്ക് ചെന്നൈ സ്പാര്‍ട്ടന്‍സ് തകര്‍ത്തു. അഞ്ച് സെറ്റ് നീണ്ട ആവേശരമായ മത്സരത്തില്‍ സ്വന്തം കാണികളുടെ മുന്നില്‍ സ്പാര്‍ട്ടന്‍സ് 16-14, 9-15, 10-15, 15-8, 15-13ന് ബ്ലൂ സ്പൈക്കേഴ്സിനെ കീഴടക്കി.
ആദ്യ സെറ്റ് നേടിയ സ്പാര്‍ട്ടന്‍സിന് രണ്ടും മൂന്നും സെറ്റുകളില്‍ അടിപതറി. എന്നാല്‍, നാലും അഞ്ചും സെറ്റുകള്‍ സ്പാര്‍ട്ടന്‍സ് അനായാസം നേടിയെടുത്തു. സ്പാര്ട്ടന്സിനായി റസ്ലന് സോറോകിന്‍സ് 17 പോയിന്റുമായി ടോപ് സ്കോററായി. 15 എണ്ണം സ്പൈക്കിലൂടെയും ഓരോന്നു വീതം ബ്ലോക്കില്‍നിന്നും സെര്വില്നിന്നുമായിരുന്നു. നവീന്‍ രാജ് ജേക്കബ് 13 പോയിന്റും റൂഡി വെര്‍ഹോഫ് 11 പോയിന്റും ജി.എസ്. അഖിന് 9 പോയിന്റും നേടി. 17 പോയിന്റ് നേടിയ മനു ജോസഫാണ് കൊച്ചിയുടെ ടോപ് സ്കോറര്‍ 16 സ്പൈക്കിലും ഒരു ബ്ലോക്കിലുമാണ് മനു നേടിയത്. 12 പോയിന്റുള്ള ഡേവിഡ് ലീ 12 പോയിന്റും എസ്. പ്രഭാകരന് 11 പോയിന്റും നേടി.
കൊച്ചിക്കു തോൽവി
12:51 AM Feb 21, 2019 | Deepika.com