ശ്രീനഗർ: കാഷ്മീരിൽ തോക്കെടുത്തവർ കീഴടങ്ങിയില്ലെങ്കിൽ ഇല്ലാതാക്കുമെന്നു സൈന്യത്തിന്റെ മുന്നറിയിപ്പ്. പുൽവാമ ആക്രമണം കഴിഞ്ഞ് 100 മണിക്കൂറിനകം ജയ്ഷ് ഇ മുഹമ്മദിന്റെ സംസ്ഥാനത്തെ നേതൃത്വത്തെ ഉന്മൂലനം ചെയ്തുവെന്നു കരസനേയുടെ 15-ാം കോർ തലവൻ ലഫ്. ജനറൽ കെ.ജെ.എസ്. ധില്ലൻ പറഞ്ഞു. പുൽവാമ ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ സൈന്യവും ഐഎസ്ഐയും ആണെന്നുഅദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാഷ്മീർ ഐജി എസ്.പി. പാണിയും സിആർപിഎഫ് ഐജി സുൾഫിക്കർ ഹസനും വാർത്താസമ്മേളനത്തിനെത്തിയിരുന്നു.
ജയ്ഷ് ഇ മുഹമ്മദ് പാക് സൈന്യത്തിന്റെ സൃഷ്ടിയാണ്. പാക് സൈന്യവും ഐഎസ്ഐയുമാണ് ഈ ഭീകരസംഘത്തെ നിയന്ത്രിക്കുന്നത്. പുൽവാമ ആക്രമണത്തിൽ പാക് സൈന്യത്തിന് നൂറു ശതമാനവും പങ്കുണ്ട്. അക്കാര്യത്തിൽ സംശയമില്ല. ജയ്ഷ് ഇ മുഹമ്മദിന്റെ പ്രാദേശിക ഉന്നത കമാൻഡർമാർ പാക്കിസ്ഥാൻകാരാണ്. ഇവരാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. സിറിയ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലുണ്ടാകുന്നപോലെയുള്ള ആക്രമണമാണു പുൽവാമയിലുണ്ടായത്. ഇത്തരം ആക്രമണം കാഷ്മീരിൽ ആദ്യമാണ്. നുഴഞ്ഞുകയറ്റത്തിന് ഒത്താശ നല്കുന്നതു പാക്കിസ്ഥാനാണ്. കാഷ്മീരിലേക്കു നുഴഞ്ഞുകയറുന്നവർ ജീവനോടെ മടങ്ങില്ല -ലഫ്. ജനറൽ ധില്ലൻ പറഞ്ഞു.
ഭീകരസംഘടനകളിൽ ചേർന്ന കാഷ്മീരി യുവാക്കളോട് കീഴടങ്ങി മുഖ്യധാരയിലെത്താൻ മാതാപിതാക്കൾ, പ്രത്യേകിച്ച് അമ്മമാർ പറയണം. തോക്കെടുത്തവർ കീഴടങ്ങിയില്ലെങ്കിൽ ഇല്ലാതാക്കും. ഇത് എല്ലാവർക്കുമുള്ള സന്ദേശമാണ് -ലഫ്. ജനറൽ ധില്ലൻ കൂട്ടിച്ചേർത്തു.
ജയ്ഷ് ഇ മുഹമ്മദ് പാക് സൈന്യത്തിന്റെ സൃഷ്ടിയാണ്. പാക് സൈന്യവും ഐഎസ്ഐയുമാണ് ഈ ഭീകരസംഘത്തെ നിയന്ത്രിക്കുന്നത്. പുൽവാമ ആക്രമണത്തിൽ പാക് സൈന്യത്തിന് നൂറു ശതമാനവും പങ്കുണ്ട്. അക്കാര്യത്തിൽ സംശയമില്ല. ജയ്ഷ് ഇ മുഹമ്മദിന്റെ പ്രാദേശിക ഉന്നത കമാൻഡർമാർ പാക്കിസ്ഥാൻകാരാണ്. ഇവരാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. സിറിയ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലുണ്ടാകുന്നപോലെയുള്ള ആക്രമണമാണു പുൽവാമയിലുണ്ടായത്. ഇത്തരം ആക്രമണം കാഷ്മീരിൽ ആദ്യമാണ്. നുഴഞ്ഞുകയറ്റത്തിന് ഒത്താശ നല്കുന്നതു പാക്കിസ്ഥാനാണ്. കാഷ്മീരിലേക്കു നുഴഞ്ഞുകയറുന്നവർ ജീവനോടെ മടങ്ങില്ല -ലഫ്. ജനറൽ ധില്ലൻ പറഞ്ഞു.
ഭീകരസംഘടനകളിൽ ചേർന്ന കാഷ്മീരി യുവാക്കളോട് കീഴടങ്ങി മുഖ്യധാരയിലെത്താൻ മാതാപിതാക്കൾ, പ്രത്യേകിച്ച് അമ്മമാർ പറയണം. തോക്കെടുത്തവർ കീഴടങ്ങിയില്ലെങ്കിൽ ഇല്ലാതാക്കും. ഇത് എല്ലാവർക്കുമുള്ള സന്ദേശമാണ് -ലഫ്. ജനറൽ ധില്ലൻ കൂട്ടിച്ചേർത്തു.