ഇസ്ലാമാബാദ്: പുൽവാമ ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
പുൽവാമ ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്നുള്ള ഇന്ത്യയുടെ ആരോപണത്തിനെതിരേ രാഷ്ട്രത്തിനായുള്ള വീഡിയോ സന്ദേശത്തിൽ പ്രതികരിക്കുകയായിരുന്നു ഇമ്രാൻ. വ്യാഴാഴ്ച പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ 40 സൈനികരാണ് വീരമൃത്യു വരിച്ചത്.
ഈ മേഖലയിൽ സ്ഥിരത വേണമെന്നാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയാണ്. ആക്രമണത്തിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ്. പാക്കിസ്ഥാനെ പ്രതിയാക്കുന്നതിനുള്ള തെളിവുണ്ടെങ്കിൽ അതു നൽകുക. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നു ഞാൻ ഉറപ്പു നൽകുന്നു.
പാക്കിസ്ഥാനെതിരേ പ്രതികാരം ചെയ്യുമെന്ന് ഇന്ത്യയിലെ രാഷ്ട്രീയക്കാർ പറഞ്ഞതായി മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. അങ്ങനെ ചെയ്താൽ ചിന്തിച്ചിരിക്കാതെ തിരിച്ചടിക്കും. യുദ്ധം തുടങ്ങാൻ എളുപ്പമാണ്. പക്ഷേ, യുദ്ധം തുടങ്ങിയാൽ ഞങ്ങളുടെ കൈകൊണ്ടുതന്നെ അവസാനിക്കില്ല, എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല-അദ്ദേഹം പറഞ്ഞു.
രാജ്യത്തിനു പുറത്തുപോയും അകത്തുവന്നും ചിലർ ഭീകരപ്രവർത്തനം നടത്തുന്നതു ഞങ്ങളുടെ താത്പര്യപ്രകാരമല്ല. ഭീകരവാദം ഉൾപ്പെടെയുള്ള കാര്യത്തിൽ ഇന്ത്യ ചർച്ച നടത്തിയിട്ടുണ്ട്.
ഭീകരവാദമാണ് മേഖലയിലെ പ്രധാനപ്രശ്നം. ഇതിനെയില്ലാതാക്കണമെന്നാണു ഞങ്ങളുടെ ആവശ്യം. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരിക്കിലായിരുന്നതിനാലാണ് ഇന്ത്യയുടെ ആരോപണങ്ങളോടു പ്രതികരിക്കാൻ വൈകിയതെന്നും ഇമ്രാൻ പറഞ്ഞു.
പുൽവാമ ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്നുള്ള ഇന്ത്യയുടെ ആരോപണത്തിനെതിരേ രാഷ്ട്രത്തിനായുള്ള വീഡിയോ സന്ദേശത്തിൽ പ്രതികരിക്കുകയായിരുന്നു ഇമ്രാൻ. വ്യാഴാഴ്ച പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ 40 സൈനികരാണ് വീരമൃത്യു വരിച്ചത്.
ഈ മേഖലയിൽ സ്ഥിരത വേണമെന്നാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയാണ്. ആക്രമണത്തിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ്. പാക്കിസ്ഥാനെ പ്രതിയാക്കുന്നതിനുള്ള തെളിവുണ്ടെങ്കിൽ അതു നൽകുക. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നു ഞാൻ ഉറപ്പു നൽകുന്നു.
പാക്കിസ്ഥാനെതിരേ പ്രതികാരം ചെയ്യുമെന്ന് ഇന്ത്യയിലെ രാഷ്ട്രീയക്കാർ പറഞ്ഞതായി മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. അങ്ങനെ ചെയ്താൽ ചിന്തിച്ചിരിക്കാതെ തിരിച്ചടിക്കും. യുദ്ധം തുടങ്ങാൻ എളുപ്പമാണ്. പക്ഷേ, യുദ്ധം തുടങ്ങിയാൽ ഞങ്ങളുടെ കൈകൊണ്ടുതന്നെ അവസാനിക്കില്ല, എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല-അദ്ദേഹം പറഞ്ഞു.
രാജ്യത്തിനു പുറത്തുപോയും അകത്തുവന്നും ചിലർ ഭീകരപ്രവർത്തനം നടത്തുന്നതു ഞങ്ങളുടെ താത്പര്യപ്രകാരമല്ല. ഭീകരവാദം ഉൾപ്പെടെയുള്ള കാര്യത്തിൽ ഇന്ത്യ ചർച്ച നടത്തിയിട്ടുണ്ട്.
ഭീകരവാദമാണ് മേഖലയിലെ പ്രധാനപ്രശ്നം. ഇതിനെയില്ലാതാക്കണമെന്നാണു ഞങ്ങളുടെ ആവശ്യം. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരിക്കിലായിരുന്നതിനാലാണ് ഇന്ത്യയുടെ ആരോപണങ്ങളോടു പ്രതികരിക്കാൻ വൈകിയതെന്നും ഇമ്രാൻ പറഞ്ഞു.