ടെഹ്റാൻ: കഴിഞ്ഞയാഴ്ച ഇറാനിൽ വിപ്ലവഗാർഡുകളുടെ ബസിനു നേർക്കു ചാവേർ ആക്രമണം നടത്തി 27 പേരെ കൊലപ്പെടുത്തിയത് പാക് സ്വദേശി ഹാഫീസ് മുഹമ്മദ് അലിയാണെന്നു തിരിച്ചറിഞ്ഞതായി വിപ്ലവ ഗാർഡ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് പാക്പോ പറഞ്ഞു.
പരമോന്നത നേതാവ് ഖമനയ്യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിശിഷ്ടസേനാ വിഭാഗമാണ് വിപ്ലവഗാർഡുകൾ. പാക്കിസ്ഥാൻ അതിർത്തിക്കടുത്തുള്ള സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഈ മാസം 27നാണ് ആക്രമണം നടന്നത്. ഗാർഡുകൾ സഞ്ചരിച്ച ബസിനു സമീപം സ്ഫോടകവസ്തു നിറച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു.
രണ്ടു ദിവസം മുന്പ് ഒരു വനിതയെ കസ്റ്റഡിയിലെടുത്തെന്നും അവരെ ചോദ്യം ചെയ്തതിനെത്തുടർന്നാണു ഭീകരനെ തിരിച്ചറിഞ്ഞതെന്നും ബ്രിഗേഡിയർ ജനറൽ അറിയിച്ചു. ചാവേറിനു പുറമേ സ്ഫോടനവുമായി ബന്ധപ്പെട്ട മറ്റൊരു പാക്കിസ്ഥാൻകാരനെക്കൂടി തിരിച്ചറിഞ്ഞു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ഷെ അൽ ആദിൽ (ആർമി ഓഫ് ജസ്റ്റീസ്) ഇറാനിലെ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
പരമോന്നത നേതാവ് ഖമനയ്യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിശിഷ്ടസേനാ വിഭാഗമാണ് വിപ്ലവഗാർഡുകൾ. പാക്കിസ്ഥാൻ അതിർത്തിക്കടുത്തുള്ള സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഈ മാസം 27നാണ് ആക്രമണം നടന്നത്. ഗാർഡുകൾ സഞ്ചരിച്ച ബസിനു സമീപം സ്ഫോടകവസ്തു നിറച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു.
രണ്ടു ദിവസം മുന്പ് ഒരു വനിതയെ കസ്റ്റഡിയിലെടുത്തെന്നും അവരെ ചോദ്യം ചെയ്തതിനെത്തുടർന്നാണു ഭീകരനെ തിരിച്ചറിഞ്ഞതെന്നും ബ്രിഗേഡിയർ ജനറൽ അറിയിച്ചു. ചാവേറിനു പുറമേ സ്ഫോടനവുമായി ബന്ധപ്പെട്ട മറ്റൊരു പാക്കിസ്ഥാൻകാരനെക്കൂടി തിരിച്ചറിഞ്ഞു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ഷെ അൽ ആദിൽ (ആർമി ഓഫ് ജസ്റ്റീസ്) ഇറാനിലെ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.