ന്യൂഡൽഹി: ബിജെപിയുമായു ള്ള 26 വർഷം നീണ്ട ബാന്ധവം അവസാനിപ്പിച്ചു മുൻ ക്രിക്കറ്റ് താരവും മൂന്നാം തവണയും എംപിയുമായ കീർത്തി ആസാദ് കോണ്‍ഗ്രസിൽ ചേർന്നു. 1983 ലെ ലോക കപ്പ് ടീമിലെ അംഗമായ കീർത്തി ആസാദിനെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാലയിട്ട് സ്വീകരിച്ച് പാർട്ടിയിൽ അംഗത്വം നൽകി പുതിയ ഇന്നിംഗ്സിനു തുടക്കം കുറിച്ചത്.
കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവിനെ ഘർ വാപസി എന്ന് കീർത്തി വിശേഷിപ്പിച്ചു.
രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി, രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റഫാൽ ഇടപാടെന്ന് അദ്ദേഹം വിമർശിച്ചു. റഫാൽ ഇടപാടിൽ അഴിമതിയുണ്ടെന്നു ബിജെപി എംപിമാർ വരെ സംശയിക്കുന്നുണ്ട്. മോദി സർക്കാർ അധികാരത്തിലേറിയതു മുതൽ മുഖംമൂടിക്കുള്ളിലെ പൊയ്മുഖങ്ങൾ ഓരോന്നായി അഴിഞ്ഞുവീഴാൻ തുടങ്ങി. ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രസിഡന്റായിരുന്ന കാലത്തെ അഴിമതിയെക്കുറിച്ചു പറഞ്ഞതിനാണു ബിജെപിയിൽ തന്നെ ഒറ്റപ്പെടുത്തിയത്- ബിഹാറിലെ ദർഭംഗയിൽ നിന്ന് മൂന്നു തവണ ലോക്സഭാംഗമായ അറുപതുകാരൻ വിശദീകരിച്ചു.
പാക്കിസ്ഥാൻ ആക്രമിച്ചാൽ ഇന്ത്യൻ സൈനികരുടെ ഒരു തലയ്ക്കു പത്തു തല എടുക്കുമെന്നു വീരവാദം മുഴക്കിയതു മറക്കരുതെന്നു പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി കീർത്തി ആസാദ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച കോണ്‍ഗ്രസിൽ ചേരാനിരുന്നത് പുൽവാമ അക്രമണത്തെ തുടർന്നാണ് ഇന്നത്തേക്കു മാറ്റിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ബിജെപിയിൽ കുറച്ചുകാലമായി വിമതനായിരുന്ന കീർത്തി ആസാദിനെ ആം ആദ്മി പാർട്ടിയിലേക്കും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം കോണ്‍ഗ്രസിൽ ചേരുകയായിരുന്നു. ബിഹാറിലെ മിഥില ശൈലിയിൽ രാഹുൽ ഗാന്ധിയെ തൊപ്പി അണിയിച്ചായിരുന്നു കീർത്തിയുടെ കോണ്‍ഗ്രസ് പ്രവേശനം. ദർഭംഗയിൽ തന്നെ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച കീർത്തിയെ ഡൽഹിയിൽ സ്ഥാനാർഥിയാക്കാൻ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
ജോർജ് കള്ളിവയലിൽ
കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവിനെ ഘർ വാപസി എന്ന് കീർത്തി വിശേഷിപ്പിച്ചു.
രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി, രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റഫാൽ ഇടപാടെന്ന് അദ്ദേഹം വിമർശിച്ചു. റഫാൽ ഇടപാടിൽ അഴിമതിയുണ്ടെന്നു ബിജെപി എംപിമാർ വരെ സംശയിക്കുന്നുണ്ട്. മോദി സർക്കാർ അധികാരത്തിലേറിയതു മുതൽ മുഖംമൂടിക്കുള്ളിലെ പൊയ്മുഖങ്ങൾ ഓരോന്നായി അഴിഞ്ഞുവീഴാൻ തുടങ്ങി. ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രസിഡന്റായിരുന്ന കാലത്തെ അഴിമതിയെക്കുറിച്ചു പറഞ്ഞതിനാണു ബിജെപിയിൽ തന്നെ ഒറ്റപ്പെടുത്തിയത്- ബിഹാറിലെ ദർഭംഗയിൽ നിന്ന് മൂന്നു തവണ ലോക്സഭാംഗമായ അറുപതുകാരൻ വിശദീകരിച്ചു.
പാക്കിസ്ഥാൻ ആക്രമിച്ചാൽ ഇന്ത്യൻ സൈനികരുടെ ഒരു തലയ്ക്കു പത്തു തല എടുക്കുമെന്നു വീരവാദം മുഴക്കിയതു മറക്കരുതെന്നു പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി കീർത്തി ആസാദ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച കോണ്‍ഗ്രസിൽ ചേരാനിരുന്നത് പുൽവാമ അക്രമണത്തെ തുടർന്നാണ് ഇന്നത്തേക്കു മാറ്റിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ബിജെപിയിൽ കുറച്ചുകാലമായി വിമതനായിരുന്ന കീർത്തി ആസാദിനെ ആം ആദ്മി പാർട്ടിയിലേക്കും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം കോണ്‍ഗ്രസിൽ ചേരുകയായിരുന്നു. ബിഹാറിലെ മിഥില ശൈലിയിൽ രാഹുൽ ഗാന്ധിയെ തൊപ്പി അണിയിച്ചായിരുന്നു കീർത്തിയുടെ കോണ്‍ഗ്രസ് പ്രവേശനം. ദർഭംഗയിൽ തന്നെ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച കീർത്തിയെ ഡൽഹിയിൽ സ്ഥാനാർഥിയാക്കാൻ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
ജോർജ് കള്ളിവയലിൽ