ന്യൂഡൽഹി: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറന്നു പ്രവർത്തിക്കുന്നതിനു അനുമതി നൽകിയ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
ഹരിത ട്രൈബ്യൂണലിന്റെ അധികാര പരിധിക്കു പുറത്തുള്ള കാര്യത്തിലാണ് തീരുമാനമെടുത്തതെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് രോഹിൻടണ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അനുമതി നിഷേധിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരേ വേദാന്ത കന്പനിക്കു വേണമെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും കോടതി അനുമതി നൽകി.
ചെന്പ് ശുദ്ധീകരണത്തിനുള്ള വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് സാരമായ മലിനീകരണം ഉണ്ടാക്കുന്നു എന്നു ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാരിന്റെ മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നിഷേധിച്ചിരുന്നു. ഈ ഉത്തരവാണ് ദേശീയ ഹരിത ട്രൈബ്യൂണൽ മരവിപ്പിച്ചത്. ഇതിനെതിരേ തമിഴ്നാട് സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
സർക്കാർ പുറത്തിറക്കുന്ന ഉത്തരവിന്റെ സാധുത പരിശോധിക്കാൻ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. സർക്കാരിന്റെ ഉത്തരവിനെതിരേയുള്ള നടപടികൾ പരിശോധിക്കാൻ ട്രൈബ്യൂണൽ മുന്നംഗ സമിതിയെ നിയോഗിച്ചു. സമിതി വേണ്ടരീതിയിൽ രേഖകൾ പരിശോധിച്ചില്ലെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി.
തൂത്തുക്കുടിയിലെ ചെന്പ് ശുദ്ധീകരണ ഫാക്ടറിയിൽ നിന്നും പുറന്തള്ളുന്ന മാലിന്യം വൻതോതിൽ പരിസ്ഥിതി മലിനീകരണത്തിനു കാരണമാക്കുന്നെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ കന്പനിക്കെതിരെ സമരം നടത്തിയിരുന്നു. സമരത്തിന്റെ നൂറാം ദിവസം നടത്തിയ മാർച്ചിനു നേരെ നടത്തിയ വെടിവയ്പിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്ലാന്റ് അടച്ചുപൂട്ടാതെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന് സമരക്കാർ തീരുമാനം എടുത്തതോടെ എടപ്പാടി പളനി സാമി സർക്കാർ വഴങ്ങുകയായിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ മേയ് 28 മുതൽ തമിഴ്നാട് സർക്കാർ പ്ലാന്റ് പൂർണമായി അടച്ചിട്ടത്.
ഹരിത ട്രൈബ്യൂണലിന്റെ അധികാര പരിധിക്കു പുറത്തുള്ള കാര്യത്തിലാണ് തീരുമാനമെടുത്തതെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് രോഹിൻടണ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അനുമതി നിഷേധിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരേ വേദാന്ത കന്പനിക്കു വേണമെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും കോടതി അനുമതി നൽകി.
ചെന്പ് ശുദ്ധീകരണത്തിനുള്ള വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് സാരമായ മലിനീകരണം ഉണ്ടാക്കുന്നു എന്നു ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാരിന്റെ മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നിഷേധിച്ചിരുന്നു. ഈ ഉത്തരവാണ് ദേശീയ ഹരിത ട്രൈബ്യൂണൽ മരവിപ്പിച്ചത്. ഇതിനെതിരേ തമിഴ്നാട് സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
സർക്കാർ പുറത്തിറക്കുന്ന ഉത്തരവിന്റെ സാധുത പരിശോധിക്കാൻ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. സർക്കാരിന്റെ ഉത്തരവിനെതിരേയുള്ള നടപടികൾ പരിശോധിക്കാൻ ട്രൈബ്യൂണൽ മുന്നംഗ സമിതിയെ നിയോഗിച്ചു. സമിതി വേണ്ടരീതിയിൽ രേഖകൾ പരിശോധിച്ചില്ലെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി.
തൂത്തുക്കുടിയിലെ ചെന്പ് ശുദ്ധീകരണ ഫാക്ടറിയിൽ നിന്നും പുറന്തള്ളുന്ന മാലിന്യം വൻതോതിൽ പരിസ്ഥിതി മലിനീകരണത്തിനു കാരണമാക്കുന്നെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ കന്പനിക്കെതിരെ സമരം നടത്തിയിരുന്നു. സമരത്തിന്റെ നൂറാം ദിവസം നടത്തിയ മാർച്ചിനു നേരെ നടത്തിയ വെടിവയ്പിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്ലാന്റ് അടച്ചുപൂട്ടാതെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന് സമരക്കാർ തീരുമാനം എടുത്തതോടെ എടപ്പാടി പളനി സാമി സർക്കാർ വഴങ്ങുകയായിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ മേയ് 28 മുതൽ തമിഴ്നാട് സർക്കാർ പ്ലാന്റ് പൂർണമായി അടച്ചിട്ടത്.