കോൽക്കത്ത: 29 ആഴ്ച വളർച്ചയെത്തിയ ഭ്രൂണത്തിനു ജനിതക തകരാർ മൂലമുള്ള ശാരീരിക, മാനസിക പ്രശ്നങ്ങളുള്ളതി നാൽ ഭ്രൂണഹത്യക്ക് അനുമതി നല്കണമെന്നും ആവശ്യപ്പെട്ട് നാൽപ്പത്തിരണ്ടുകാരി നല്കിയ ഹർജി കോൽക്കത്ത ഹൈക്കോടതി അനുവദിച്ചു.
കുട്ടി ജനിച്ചാൽ അത് അമ്മയ്ക്ക് തീരാദുഃഖമായി മാറുമെന്നും ജനിക്കാത്ത കുട്ടിക്കുള്ളതുപോലെ അന്തസോടെ ജീവിക്കാനുള്ള അവകാശം അമ്മയ്ക്കുമുണ്ടെന്നായിരുന്നു ആക്ടിംഗ് ചീഫ് ജസ്റ്റീസ് ബി. സോമദറിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
കുട്ടി ജനിച്ചാൽ അത് അമ്മയ്ക്ക് തീരാദുഃഖമായി മാറുമെന്നും ജനിക്കാത്ത കുട്ടിക്കുള്ളതുപോലെ അന്തസോടെ ജീവിക്കാനുള്ള അവകാശം അമ്മയ്ക്കുമുണ്ടെന്നായിരുന്നു ആക്ടിംഗ് ചീഫ് ജസ്റ്റീസ് ബി. സോമദറിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.