ലണ്ടൻ: ബ്രിട്ടനിലെ പ്രതിപക്ഷ ലേബർ പാർട്ടിയിൽ കലാപം. ലേബർ നേതാവ് ജറമി കോർബിന്റെ ബ്രെക്സിറ്റ് നയത്തിലും പാർട്ടിയുടെ യഹൂദ വിരുദ്ധനിലപാടുകളിലും പ്രതിഷേധിച്ചു പാർട്ടി വിടുകയാണെന്ന് ഏഴ് എംപിമാർ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും പാർലമെന്റിൽ പ്രത്യേക സ്വതന്ത്ര ഗ്രൂപ്പായി പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി. ഇതോടെ പാർലമെന്റിൽ ലേബറിന്റെ അംഗസംഖ്യ 256ൽനിന്ന് 249 ആയി കുറഞ്ഞു. കൺസർവേറ്റീവ് എംപിമാരുടെ എണ്ണം 317 ആണ്.ബ്രെക്സിറ്റ് സംബന്ധിച്ച് രണ്ടാംവട്ടവും ഹിതപരിശോധന വേണമെന്ന നിലപാടിനെ അനുകൂലിക്കുന്നവരാണ് പാർട്ടി വിട്ട എംപിമാരെല്ലാവരും.
ബ്രെക്സിറ്റിനു പുറമേ ലേബറിന്റെ യഹൂദവിരുദ്ധ നിലപാടും രാജിക്കു കാരണമാണ്. ഏറെ വേദനയോടെയാണു രാജി തീരുമാനം എടുത്തതെന്ന് വംശീയ അധിക്ഷേപത്തിനിരയായ യഹൂദവംശജ ലൂസിയാന ബെർജർ പറഞ്ഞു. ബെർജർക്കു പുറമേ ചുക്മാ ഉമുന്ന, ക്രിസ് ലെസ്ലി, ഏഞ്ചലാ സ്മിത്ത്, മൈക്ക് ഗേപ്സ്, ഗാവിൻഷുകർ, ആൻ കോഫി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
1981ൽ നാല് എംപിമാർ കൂറുമാറി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചശേഷം ലേബർ പാർട്ടി നേരിടുന്ന ഏറ്റവും വലിയ പിളർപ്പാണിത്. ബ്രെക്സിറ്റിന് വെറും 39 ദിവസം മാത്രംശേഷിക്കേയുണ്ടായ കലാപം കോർബിന്റെ നേതൃത്വത്തിനേറ്റ തിരിച്ചടിയാണ്.
ബ്രെക്സിറ്റ് വേഗം നടപ്പാക്കാനുള്ള ലേബറിന്റെ ശ്രമം സാന്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളെ ദോഷകരമായി ബാധിക്കുമെന്നു പാർട്ടി വിട്ട മറ്റൊരു എംപി ഗേപ്സ് പറഞ്ഞു. ബ്രെക്സിറ്റ് സംബന്ധിച്ച് തെരേസാ മേ കൊണ്ടുവന്ന പ്ളാൻബിയും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിൽ കരാർ ഇല്ലാതെ തന്നെ യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ ബ്രിട്ടൻ തയാറാവേണ്ട സാഹചര്യമാണുള്ളത്. ബ്രെക്സിറ്റ് വിരുദ്ധർ ലേബർ പാർട്ടി വിടാൻ നിർബന്ധിതരാവുകയാണ്.
ഏഴ് എംപിമാരുടെ രാജി തീരുമാനം തന്നെ നിരാശനാക്കിയെന്ന് ലേബർ നേതാവ് കോർബിൻ പറഞ്ഞു. പാർട്ടിവിട്ടവർ എംപിസ്ഥാനവും ഉപേക്ഷിച്ച് തെരഞ്ഞെടുപ്പു നേരിടുകയാണു വേണ്ടതെന്നു മറ്റൊരു ലേബർ നേതാവായ ജോൺ മക്ഡോണൽ പറഞ്ഞു. ലണ്ടൻ മേയർ സാദിക്ക് ഖാൻ, മുൻ ലേബർ നേതാവ് എഡ് മിലിബാൻഡ് തുടങ്ങിയവരും പാർട്ടി പിളർത്തിയ എംപിമാരുടെ നടപടിയെ അപലപിച്ചു.
പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും പാർലമെന്റിൽ പ്രത്യേക സ്വതന്ത്ര ഗ്രൂപ്പായി പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി. ഇതോടെ പാർലമെന്റിൽ ലേബറിന്റെ അംഗസംഖ്യ 256ൽനിന്ന് 249 ആയി കുറഞ്ഞു. കൺസർവേറ്റീവ് എംപിമാരുടെ എണ്ണം 317 ആണ്.ബ്രെക്സിറ്റ് സംബന്ധിച്ച് രണ്ടാംവട്ടവും ഹിതപരിശോധന വേണമെന്ന നിലപാടിനെ അനുകൂലിക്കുന്നവരാണ് പാർട്ടി വിട്ട എംപിമാരെല്ലാവരും.
ബ്രെക്സിറ്റിനു പുറമേ ലേബറിന്റെ യഹൂദവിരുദ്ധ നിലപാടും രാജിക്കു കാരണമാണ്. ഏറെ വേദനയോടെയാണു രാജി തീരുമാനം എടുത്തതെന്ന് വംശീയ അധിക്ഷേപത്തിനിരയായ യഹൂദവംശജ ലൂസിയാന ബെർജർ പറഞ്ഞു. ബെർജർക്കു പുറമേ ചുക്മാ ഉമുന്ന, ക്രിസ് ലെസ്ലി, ഏഞ്ചലാ സ്മിത്ത്, മൈക്ക് ഗേപ്സ്, ഗാവിൻഷുകർ, ആൻ കോഫി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
1981ൽ നാല് എംപിമാർ കൂറുമാറി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചശേഷം ലേബർ പാർട്ടി നേരിടുന്ന ഏറ്റവും വലിയ പിളർപ്പാണിത്. ബ്രെക്സിറ്റിന് വെറും 39 ദിവസം മാത്രംശേഷിക്കേയുണ്ടായ കലാപം കോർബിന്റെ നേതൃത്വത്തിനേറ്റ തിരിച്ചടിയാണ്.
ബ്രെക്സിറ്റ് വേഗം നടപ്പാക്കാനുള്ള ലേബറിന്റെ ശ്രമം സാന്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളെ ദോഷകരമായി ബാധിക്കുമെന്നു പാർട്ടി വിട്ട മറ്റൊരു എംപി ഗേപ്സ് പറഞ്ഞു. ബ്രെക്സിറ്റ് സംബന്ധിച്ച് തെരേസാ മേ കൊണ്ടുവന്ന പ്ളാൻബിയും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിൽ കരാർ ഇല്ലാതെ തന്നെ യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ ബ്രിട്ടൻ തയാറാവേണ്ട സാഹചര്യമാണുള്ളത്. ബ്രെക്സിറ്റ് വിരുദ്ധർ ലേബർ പാർട്ടി വിടാൻ നിർബന്ധിതരാവുകയാണ്.
ഏഴ് എംപിമാരുടെ രാജി തീരുമാനം തന്നെ നിരാശനാക്കിയെന്ന് ലേബർ നേതാവ് കോർബിൻ പറഞ്ഞു. പാർട്ടിവിട്ടവർ എംപിസ്ഥാനവും ഉപേക്ഷിച്ച് തെരഞ്ഞെടുപ്പു നേരിടുകയാണു വേണ്ടതെന്നു മറ്റൊരു ലേബർ നേതാവായ ജോൺ മക്ഡോണൽ പറഞ്ഞു. ലണ്ടൻ മേയർ സാദിക്ക് ഖാൻ, മുൻ ലേബർ നേതാവ് എഡ് മിലിബാൻഡ് തുടങ്ങിയവരും പാർട്ടി പിളർത്തിയ എംപിമാരുടെ നടപടിയെ അപലപിച്ചു.