ഇസ്ലാമാബാദ് : സൗദിയിലെ ജയിലുകളിലുള്ള 2107 പാക് തടവുകാരെ മോചിപ്പിക്കാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉത്തരവിട്ടു. പാക് സന്ദർശനത്തിനെത്തിയ മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ച വേളയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാക് തടവുകാരുടെ മോചനക്കാര്യം ഉന്നയിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണു സൽമാൻ ഉത്തരവു പുറപ്പെടുവിച്ചതെന്നും ഇൻഫർമേഷൻ മന്ത്രി ചൗധരി ട്വീറ്റു ചെയ്തു. മൂവായിരത്തോളം പാക്കിസ്ഥാൻകാരാണു സൗദിയിലെ ജയിലുകളിൽ കഴിയുന്നത്.
പാക്കിസ്ഥാനോട് പറ്റില്ലെന്നു പറയാൻ ആവില്ല. സാധിക്കുന്നതെല്ലാം ചെയ്യാം- കിരീടാവകാശി പറഞ്ഞു. മുഹമ്മദ് ബിൻസൽമാന് പാക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ-ഇ- പാക്കിസ്ഥാൻ സമ്മാനിച്ചു. ദ്വിദിന സന്ദർശനത്തിനുശേഷം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്നലെ സൗദിയിലേക്കു മടങ്ങി. പാക്കിസ്ഥാനിൽ വിവിധ പദ്ധതികളിലായി 2000കോടി ഡോളറിന്റെ നിക്ഷേപം നടത്തുന്നതു സംബന്ധിച്ച ധാരണാ പത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
പാക്കിസ്ഥാനോട് പറ്റില്ലെന്നു പറയാൻ ആവില്ല. സാധിക്കുന്നതെല്ലാം ചെയ്യാം- കിരീടാവകാശി പറഞ്ഞു. മുഹമ്മദ് ബിൻസൽമാന് പാക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ-ഇ- പാക്കിസ്ഥാൻ സമ്മാനിച്ചു. ദ്വിദിന സന്ദർശനത്തിനുശേഷം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്നലെ സൗദിയിലേക്കു മടങ്ങി. പാക്കിസ്ഥാനിൽ വിവിധ പദ്ധതികളിലായി 2000കോടി ഡോളറിന്റെ നിക്ഷേപം നടത്തുന്നതു സംബന്ധിച്ച ധാരണാ പത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.