ന്യൂഡൽഹി: മലയാളികൾ ഉൾപ്പെടെ17 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി കരോൾ ബാഗിലെ ഹോട്ടൽ തീപിടിത്ത സംഭവത്തിൽ ഹോട്ടലുടമയടക്കം മൂന്നു പേർ അറസ്റ്റിൽ. ഹോട്ടൽ അർപ്പിത് പാലസിന്റെ ഉടമ രാഗേഷ് ഗോയൽ, ജനറൽ മാനേജർ രാജേന്ദ്ര കുമാർ, അസിസ്റ്റന്റ് മാനേജർ വികാസ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ഖത്തറിൽനിന്നു മടങ്ങിയെത്തവേ ഡൽഹി വിമാനത്താവളത്തിൽനിന്നാണ് രാഗേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. തീപിടിത്ത സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന രാഗേഷിനെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഓഫീസർമാർ ഗോയലിനെ തടഞ്ഞുവച്ച് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. രാഗേഷ് ഗോയലിനും സഹോദരൻ ശാരദേന്ദു ഗോയലിനുമെതിരേയാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നത്.
ഉടമ രാഗേഷായിരുന്നെങ്കിലും സഹോദരന്റെ പേരിലാണ് രേഖകളെന്നതിനാലാണ് ശാരദേന്ദുവിന്റെ പേരിലും ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നതെന്നും ചോദ്യം ചെയ്യലിനുശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും ഡിസിപി രാജേഷ് ദിയോ പറഞ്ഞു. രാഗേഷ് ഖത്തറിൽ പോയത് ഒരു വിവാഹത്തിൽ പങ്കെടുക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 12നു പുലർച്ചെ നാലരയോടെ ഡൽഹി നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ കരോൾബാഗിലെ ഹോട്ടലിനു തീപിടിച്ച് മലയാളികളായ അമ്മയും മക്കളും അടക്കം 17 പേരാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. അഞ്ചുനില കെട്ടിടത്തിലെ 48 മുറികളിൽ 40 മുറികളിലും താമസക്കാർ ഉണ്ടായിരുന്നു.
രണ്ടാം നിലയിലുണ്ടായ തീ പെട്ടെന്ന് ആളിപ്പടർന്ന് മുകളിലേക്കു വ്യാപിക്കുകയും കനത്ത പുക തിങ്ങിയതോടെ ദിശയറിയാതെ ഓടിയവർ അപകടത്തിൽ പെടുകയും കെട്ടിടത്തിനു മുകളിൽ നിന്നു ചാടുകയും ചെയ്തതോടെയാണ് ദുരന്തം രൂക്ഷമായത്.
ഖത്തറിൽനിന്നു മടങ്ങിയെത്തവേ ഡൽഹി വിമാനത്താവളത്തിൽനിന്നാണ് രാഗേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. തീപിടിത്ത സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന രാഗേഷിനെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഓഫീസർമാർ ഗോയലിനെ തടഞ്ഞുവച്ച് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. രാഗേഷ് ഗോയലിനും സഹോദരൻ ശാരദേന്ദു ഗോയലിനുമെതിരേയാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നത്.
ഉടമ രാഗേഷായിരുന്നെങ്കിലും സഹോദരന്റെ പേരിലാണ് രേഖകളെന്നതിനാലാണ് ശാരദേന്ദുവിന്റെ പേരിലും ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നതെന്നും ചോദ്യം ചെയ്യലിനുശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും ഡിസിപി രാജേഷ് ദിയോ പറഞ്ഞു. രാഗേഷ് ഖത്തറിൽ പോയത് ഒരു വിവാഹത്തിൽ പങ്കെടുക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 12നു പുലർച്ചെ നാലരയോടെ ഡൽഹി നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ കരോൾബാഗിലെ ഹോട്ടലിനു തീപിടിച്ച് മലയാളികളായ അമ്മയും മക്കളും അടക്കം 17 പേരാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. അഞ്ചുനില കെട്ടിടത്തിലെ 48 മുറികളിൽ 40 മുറികളിലും താമസക്കാർ ഉണ്ടായിരുന്നു.
രണ്ടാം നിലയിലുണ്ടായ തീ പെട്ടെന്ന് ആളിപ്പടർന്ന് മുകളിലേക്കു വ്യാപിക്കുകയും കനത്ത പുക തിങ്ങിയതോടെ ദിശയറിയാതെ ഓടിയവർ അപകടത്തിൽ പെടുകയും കെട്ടിടത്തിനു മുകളിൽ നിന്നു ചാടുകയും ചെയ്തതോടെയാണ് ദുരന്തം രൂക്ഷമായത്.