കൽബുർഗി: ബിജെപിയിൽ ചേരാൻ അന്പതു കോടി രൂപ കോഴവാങ്ങിയെന്ന ആരോപണം തെളിയിച്ചാൽ ജീവനൊടുക്കാമെന്നു കർണാടകയിലെ കോൺഗ്രസ് എംഎൽഎ. കൽബുർഗിയിലെ ചിൻചോലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമേഷ് ജാദവാണ് ആരോപണത്തിന്റെ പേരിൽ പൊതുജനമധ്യത്തിൽ ജീവനൊടുക്കാൻ സന്നദ്ധനാണെന്നു പറയുന്നത്.
ബിജെപിയിൽ ചേരാൻ 50 കോടി രൂപ കോഴയും ലോക്സഭയിലേക്കു ടിക്കറ്റും ഉറപ്പാക്കിയെന്നായിരുന്നു ഉമേഷ് ജാദവിനെതിരേ ഉയർന്ന ആരോപണം. എന്നാൽ, അമിത ധനസന്പാദനത്തിനു തനിക്കു താത്പര്യമില്ലെന്ന് ഉമേഷ് ജാദവ് പറഞ്ഞു. മണ്ഡലത്തിലെ പ്രശ്നങ്ങൾ പല തവണ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മറുപടി നിരാശാജനകമായിരുന്നു. മണ്ഡലത്തിൽ ഒരു വികസനപ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നും രണ്ടു വട്ടം നിയമസഭയിലെത്തിയ ജാദവ് പറഞ്ഞു.കോൺഗ്രസ് വിട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
എംഎൽഎ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച മട്ടാണെന്ന് പാർട്ടി നേതൃത്വം പറഞ്ഞു. കൽബുർഗി മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി ലോക്സഭയിൽ ഇദ്ദേഹം ജനവിധി തേടുമെന്നും സൂചനയുണ്ട്.
ബിജെപിയിൽ ചേരാൻ 50 കോടി രൂപ കോഴയും ലോക്സഭയിലേക്കു ടിക്കറ്റും ഉറപ്പാക്കിയെന്നായിരുന്നു ഉമേഷ് ജാദവിനെതിരേ ഉയർന്ന ആരോപണം. എന്നാൽ, അമിത ധനസന്പാദനത്തിനു തനിക്കു താത്പര്യമില്ലെന്ന് ഉമേഷ് ജാദവ് പറഞ്ഞു. മണ്ഡലത്തിലെ പ്രശ്നങ്ങൾ പല തവണ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മറുപടി നിരാശാജനകമായിരുന്നു. മണ്ഡലത്തിൽ ഒരു വികസനപ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നും രണ്ടു വട്ടം നിയമസഭയിലെത്തിയ ജാദവ് പറഞ്ഞു.കോൺഗ്രസ് വിട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
എംഎൽഎ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച മട്ടാണെന്ന് പാർട്ടി നേതൃത്വം പറഞ്ഞു. കൽബുർഗി മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി ലോക്സഭയിൽ ഇദ്ദേഹം ജനവിധി തേടുമെന്നും സൂചനയുണ്ട്.