ന്യൂഡൽഹി: ബോംബ് സ്ഫോടനങ്ങളുടെ കാര്യത്തിൽ മാവോയിസ്റ്റ്മേഖലകളെയും മറികടന്ന് ജമ്മു കാഷ്മീർ. കഴിഞ്ഞ ഏതാനും നാളുകളായി ജമ്മു കാഷ്മീരിൽ വിദൂരനിയന്ത്രിത സംവിധാനമുപയോഗിച്ചും അല്ലാതെയുമുള്ള ബോംബ് സ്ഫോടനങ്ങളുടെ എണ്ണം ഉയർന്നുവെന്നു മാത്രമല്ല, ആൾനാശവും വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഡൽഹിയിൽ രണ്ടുദിവസമായി നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ എൻഎസ്ജിയുടെ കീഴിലുള്ള നാഷണൽ ബോംബ് ഡാറ്റാ സെന്റർ (എൻബിഡിസി) അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
പാക്കിസ്ഥാനുമായും ചൈനയുമായും അതിർത്തി പങ്കിടുന്ന പ്രദേശത്ത് 2014ൽ 37 സ്ഫോടനങ്ങളാണ് ഉണ്ടായതെങ്കിൽ 2015 ൽ ഇത് 46 ആയി ഉയർന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2016 ആയപ്പോൾ സ്ഫോടനങ്ങളുടെ എണ്ണം 69 ആയി ഉയർന്നു. ഒരൊറ്റ വർഷത്തിനിടെ ഇത് 70ലെത്തി. ഏറ്റവുമൊടുവിൽ കഴിഞ്ഞ വർഷം പ്രദേശത്ത് 117 സ്ഫോടനങ്ങൾ ഉണ്ടായെന്നും റിപ്പോർട്ട് സൂചിപ്പിച്ചു.
ഡൽഹിയിൽ രണ്ടുദിവസമായി നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ എൻഎസ്ജിയുടെ കീഴിലുള്ള നാഷണൽ ബോംബ് ഡാറ്റാ സെന്റർ (എൻബിഡിസി) അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
പാക്കിസ്ഥാനുമായും ചൈനയുമായും അതിർത്തി പങ്കിടുന്ന പ്രദേശത്ത് 2014ൽ 37 സ്ഫോടനങ്ങളാണ് ഉണ്ടായതെങ്കിൽ 2015 ൽ ഇത് 46 ആയി ഉയർന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 2016 ആയപ്പോൾ സ്ഫോടനങ്ങളുടെ എണ്ണം 69 ആയി ഉയർന്നു. ഒരൊറ്റ വർഷത്തിനിടെ ഇത് 70ലെത്തി. ഏറ്റവുമൊടുവിൽ കഴിഞ്ഞ വർഷം പ്രദേശത്ത് 117 സ്ഫോടനങ്ങൾ ഉണ്ടായെന്നും റിപ്പോർട്ട് സൂചിപ്പിച്ചു.