ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ റോഡ് ഷോയാക്കിയ ബിജെപി എംപി സാക്ഷി മഹാരാജ് വിവാദത്തിൽ. ഉത്തർപ്രദേശിലെ ഉന്നാവോ സ്വദേശിയായ സൈനികൻ അജിത് കുമാർ ആസാദിന്റെ സംസ്കാര ചടങ്ങിലാണ് മണ്ഡലത്തിലെ എംപിയായ സാക്ഷി മഹാരാജ് രാഷ്ട്രീയം കലർത്തിയതായി വിമർശനം ഉയർന്നത്.
വിലാപയാത്രയിൽ പങ്കെടുക്കാനെത്തിയവർക്കു നേരെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിൽനിന്നു സാക്ഷി മഹാരാജ് ചിരിക്കുകയും അഭിവാദ്യം ചെയ്യുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ പ്രശാന്ത് കുമാർ ട്വിറ്ററിൽ പങ്കുവച്ചു. ഇതേതുടർന്ന് സമൂഹമാധ്യമങ്ങളിൽ ബിജെപി നേതാവിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്.
നേരത്തെ, ഭീകരാക്രമണത്തിൽ ജവാൻമാർ മരിച്ചതിനു പിന്നാലെ ഉത്തർപ്രദേശിലെ ഝാൻസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതു വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ബിജെപി ഡൽഹി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി ഈ സമയം സ്വകാര്യ പരിപാടിയിൽ ഡാൻസ് ചെയ്തതും ബിജെപി അധ്യക്ഷൻ അമിത് ഷാ പാർട്ടി റാലിയിൽ പങ്കെടുത്തതും വിവാദമായി.
വിലാപയാത്രയിൽ പങ്കെടുക്കാനെത്തിയവർക്കു നേരെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിൽനിന്നു സാക്ഷി മഹാരാജ് ചിരിക്കുകയും അഭിവാദ്യം ചെയ്യുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ പ്രശാന്ത് കുമാർ ട്വിറ്ററിൽ പങ്കുവച്ചു. ഇതേതുടർന്ന് സമൂഹമാധ്യമങ്ങളിൽ ബിജെപി നേതാവിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്.
നേരത്തെ, ഭീകരാക്രമണത്തിൽ ജവാൻമാർ മരിച്ചതിനു പിന്നാലെ ഉത്തർപ്രദേശിലെ ഝാൻസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതു വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ബിജെപി ഡൽഹി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി ഈ സമയം സ്വകാര്യ പരിപാടിയിൽ ഡാൻസ് ചെയ്തതും ബിജെപി അധ്യക്ഷൻ അമിത് ഷാ പാർട്ടി റാലിയിൽ പങ്കെടുത്തതും വിവാദമായി.