ന്യൂഡൽഹി: കാഷ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സിആർപിഎഫ് ജവാൻ വസന്തകുമാറിന്റെ വിയോഗത്തിൽ ഞെട്ടൽ മാറാതെ മലയാളി ജവാൻ.
വസന്ത് കുമാറിനൊപ്പം സിആർപിഎഫിൽ ജോലിക്കു പ്രവേശിച്ച ആലപ്പുഴ സ്വദേശി വി.ഐ. ജോണാണ് സുഹൃത്തിന്റെ വീരചരമത്തിലെ വിയോഗദുഃഖം രേഖപ്പെടുത്തിയത്. പുൽവാമയിൽ വീരചരമം പ്രാപിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഡൽഹിയിലെ മയൂർ വിഹാർ ക്യാന്പിൽ നടത്തിയ കാൻഡൽ ലൈറ്റ് മാർച്ചിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം പള്ളിപ്പുറത്തു നിന്ന് 2001ൽ സിആർപിഎഫ് ജീവിതം ആരംഭിച്ച ഇവർ ഒരുമിച്ച് ത്രിപുര, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ആറുവർഷം പ്രവർത്തിച്ചതായി ജോണ് വ്യക്തമാക്കി. ബിജാപൂരിൽ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ആന്ധ്ര സ്വദേശി സിആർപിഎഫ് ഉദ്യോഗസ്ഥനെ സംഭവസ്ഥലത്തു നിന്നു വസന്ത കുമാർ തോളിലേറ്റി ആശുപത്രിയിലെത്തിച്ചത് ഇന്നും ഓർമയിലുണ്ടെ ന്നും ജോണ് പറഞ്ഞു.
വസന്ത് കുമാറിനൊപ്പം സിആർപിഎഫിൽ ജോലിക്കു പ്രവേശിച്ച ആലപ്പുഴ സ്വദേശി വി.ഐ. ജോണാണ് സുഹൃത്തിന്റെ വീരചരമത്തിലെ വിയോഗദുഃഖം രേഖപ്പെടുത്തിയത്. പുൽവാമയിൽ വീരചരമം പ്രാപിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഡൽഹിയിലെ മയൂർ വിഹാർ ക്യാന്പിൽ നടത്തിയ കാൻഡൽ ലൈറ്റ് മാർച്ചിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം പള്ളിപ്പുറത്തു നിന്ന് 2001ൽ സിആർപിഎഫ് ജീവിതം ആരംഭിച്ച ഇവർ ഒരുമിച്ച് ത്രിപുര, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ആറുവർഷം പ്രവർത്തിച്ചതായി ജോണ് വ്യക്തമാക്കി. ബിജാപൂരിൽ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ആന്ധ്ര സ്വദേശി സിആർപിഎഫ് ഉദ്യോഗസ്ഥനെ സംഭവസ്ഥലത്തു നിന്നു വസന്ത കുമാർ തോളിലേറ്റി ആശുപത്രിയിലെത്തിച്ചത് ഇന്നും ഓർമയിലുണ്ടെ ന്നും ജോണ് പറഞ്ഞു.