ദ ഹേഗ്: പുൽവാമ ഭീകരാക്രമണത്തെത്തുടർന്നുള്ള സംഘർഷം നിലനിൽക്കേ കുൽഭൂഷൻ ജാദവ് കേസിൽ ഹേഗിലെ അന്താരാഷ്ട്ര കോടതി ഇന്നു മുതൽ വാദം കേൾക്കും.
റിട്ടയേർഡ് നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിന് (48) ചാരവൃത്തി ആരോപിച്ച് 2017 ഏപ്രിലിലാണ് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചത്. പാക് പട്ടാളക്കോടതി വിധിയെ ചോദ്യം ചെയ്തു മേയിൽ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. മുൻ സോളിസ്റ്റർ ജനറൽ ഹരീഷ് സാൽവേയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
റിട്ടയേർഡ് നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവിന് (48) ചാരവൃത്തി ആരോപിച്ച് 2017 ഏപ്രിലിലാണ് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചത്. പാക് പട്ടാളക്കോടതി വിധിയെ ചോദ്യം ചെയ്തു മേയിൽ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. മുൻ സോളിസ്റ്റർ ജനറൽ ഹരീഷ് സാൽവേയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.