ലണ്ടൻ: കമ്യൂണിസ്റ്റ് ആചാര്യൻ കാറൽ മാർക്സിന്റെ ശവകൂടീരം രണ്ടാഴ്ചയ്ക്കിടെ രണ്ടാമതും ആക്രമിക്കപ്പെട്ടു. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള കല്ലറയിൽ ‘വിദ്വേഷത്തിന്റെ തത്ത്വശാസ്ത്രം, കൂട്ടക്കൊലയുടെ ശില്പി’ എന്നൊക്കെ ചുവന്ന ചായത്തിൽ എഴുതിവച്ചിരിക്കുന്നതാണ് കണ്ടെത്തിയത്. നാലിനു നടന്ന ആദ്യ ആക്രമണത്തിൽ കല്ലറയിലെ മാർബിൾ ഫലകം അടിച്ചുതകർക്കാൻ ശ്രമിച്ചിരുന്നു. രണ്ട് ആക്രമണങ്ങളിലും ആരെയും പിടികൂടാനായിട്ടില്ല. ജർമൻ തത്ത്വചിന്തകനായ മാർക്സ് അന്ത്യകാലം ബ്രിട്ടനിലാണു കഴിച്ചുകൂട്ടിയത്.