ടോക്കിയോ: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ ശിപാർശ ചെയ്തതായി ജപ്പാനിലെ അസാഹി ദിനപത്രം റിപ്പോർട്ട് ചെയ്തു. യുഎസ് സർക്കാരിൽനിന്ന് അഭ്യർഥന ഉണ്ടായതിനെത്തുടർന്നായിരുന്നിത്.
ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ട്രംപ് സ്വീകരിച്ച നടപടികളാണു ശിപാർശയ്ക്ക് ആധാരം. കഴിഞ്ഞ ജൂണിൽ ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും ഉച്ചകോടി നടത്തിയിരുന്നു. രണ്ടാമത്തെ ഉച്ചകോടി ഈ മാസം അവസാനം നടത്താനും തീരുമാനമായിട്ടുണ്ട്.
ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ട്രംപ് സ്വീകരിച്ച നടപടികളാണു ശിപാർശയ്ക്ക് ആധാരം. കഴിഞ്ഞ ജൂണിൽ ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും ഉച്ചകോടി നടത്തിയിരുന്നു. രണ്ടാമത്തെ ഉച്ചകോടി ഈ മാസം അവസാനം നടത്താനും തീരുമാനമായിട്ടുണ്ട്.