ന്യൂഡൽഹി: പാക്കിസ്ഥാനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും 200 ശതമാനം ചുങ്കം ചുമത്തി. ചുങ്കം ഇന്നലെ പ്രാബല്യത്തിൽ വന്നതായി ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാന് അനുവദിച്ചിരുന്ന അതിപ്രിയ രാഷ്ട്ര (എംഎഫ്എൻ) പദവി ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണു ചുങ്കം വർധന. പ്രതിവർഷം 3500 കോടി രൂപ (50 കോടി ഡോളർ)യിൽ താഴെ സാധനങ്ങളേ ഇന്ത്യ പാക്കിസ്ഥാനിൽനിന്നു വാങ്ങുന്നുള്ളൂ. ഇന്ത്യയിൽനിന്നുള്ള കയറ്റുമതി ഇതിന്റെ നാലിരട്ടി വരും.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാന് അനുവദിച്ചിരുന്ന അതിപ്രിയ രാഷ്ട്ര (എംഎഫ്എൻ) പദവി ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണു ചുങ്കം വർധന. പ്രതിവർഷം 3500 കോടി രൂപ (50 കോടി ഡോളർ)യിൽ താഴെ സാധനങ്ങളേ ഇന്ത്യ പാക്കിസ്ഥാനിൽനിന്നു വാങ്ങുന്നുള്ളൂ. ഇന്ത്യയിൽനിന്നുള്ള കയറ്റുമതി ഇതിന്റെ നാലിരട്ടി വരും.