യവത്മാൽ( മഹാരാഷ്ട്ര): പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കാൻ സുരക്ഷാ സൈന്യത്തിന് സർവാധികാരവും നൽകിയിട്ടുണ്ടെന്നും ജനങ്ങൾ ക്ഷമയുള്ളവരാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
യവത്മാൽ ജില്ലയിലെ പൻധാർകവാടയിൽ പൊതുപരിപാടിയിൽ പ്രസംഗിക്കവേയാണ് പുൽവാമ ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞത്.
പാക്കിസ്ഥാൻ ഭീകരതയുടെ പര്യായമാണ്. വിഭജനത്തിനു ശേഷം നിലവിൽവന്ന രാജ്യം ഭീകരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഗുരുതര സാന്പത്തിക പ്രതിസന്ധിനേരിടുന്ന രാജ്യത്തിന്റെ രണ്ടാം പേര് ഭീകരത എന്നാണ്- മോദി പറഞ്ഞു.
പുൽവായിലെ സിആർപിഎഫ് ജവാന്മാരുടെ രക്തസാക്ഷിത്വം പാഴാവില്ല. ക്രൂരകൃത്യത്തിനു പിന്നിലുള്ളവരെ ശിക്ഷിക്കും. ഇതിനായി സുരക്ഷാ സൈന്യത്തിനു സർവാധികാരവും നൽകിയിട്ടുണ്ട്.
ഇതിനാൽ, രാജ്യം ക്ഷമയോടെ സൈന്യത്തിൽ വിശ്വസിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. കൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെ എവിടെവച്ച് എങ്ങ നെ ഏതു രീതിയിൽ ശിക്ഷിക്കണമെന്ന് സൈന്യം തീരുമാനിക്കും- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.പുൽവാമയിൽ സിആർപിഎഫ് വാഹനത്തിനു നേരേ ജയ്ഷെ-മുഹമ്മദ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ നാല്പതു സൈനികർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സൈനികർ സഞ്ചരിച്ചിരുന്ന ബസിനു നേരേ 100 കിലോ സ്ഫോടകവസ്തു നിറച്ച കാർ ഭീകരൻ ഓടിച്ചു കയറ്റുകയായിരുന്നു.
പുൽവാമ രക്തസാക്ഷികളുടെ കുടുംബങ്ങളുടെ വേദന ഞങ്ങൾക്കു മനസിലാകുന്നുണ്ട്. നിങ്ങളുടെ അമർഷവും ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്- മോദി പറഞ്ഞു.
ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ വികസനപ്രവർത്തനങ്ങളെക്കുറിച്ചും മോദി പറഞ്ഞു. 2014 ൽ ചായ്പേ ചർച്ചയ്ക്കായി യവത്മാലിലെ ദബാഡിയിൽ എത്തിയകാര്യവും മോദി ഓർമിച്ചു. ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഹൻസ്രാജ് ആഹിർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗവർണർ വിദ്യാസാഗർ റാവു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
യവത്മാൽ ജില്ലയിലെ പൻധാർകവാടയിൽ പൊതുപരിപാടിയിൽ പ്രസംഗിക്കവേയാണ് പുൽവാമ ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞത്.
പാക്കിസ്ഥാൻ ഭീകരതയുടെ പര്യായമാണ്. വിഭജനത്തിനു ശേഷം നിലവിൽവന്ന രാജ്യം ഭീകരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഗുരുതര സാന്പത്തിക പ്രതിസന്ധിനേരിടുന്ന രാജ്യത്തിന്റെ രണ്ടാം പേര് ഭീകരത എന്നാണ്- മോദി പറഞ്ഞു.
പുൽവായിലെ സിആർപിഎഫ് ജവാന്മാരുടെ രക്തസാക്ഷിത്വം പാഴാവില്ല. ക്രൂരകൃത്യത്തിനു പിന്നിലുള്ളവരെ ശിക്ഷിക്കും. ഇതിനായി സുരക്ഷാ സൈന്യത്തിനു സർവാധികാരവും നൽകിയിട്ടുണ്ട്.
ഇതിനാൽ, രാജ്യം ക്ഷമയോടെ സൈന്യത്തിൽ വിശ്വസിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. കൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെ എവിടെവച്ച് എങ്ങ നെ ഏതു രീതിയിൽ ശിക്ഷിക്കണമെന്ന് സൈന്യം തീരുമാനിക്കും- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.പുൽവാമയിൽ സിആർപിഎഫ് വാഹനത്തിനു നേരേ ജയ്ഷെ-മുഹമ്മദ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ നാല്പതു സൈനികർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സൈനികർ സഞ്ചരിച്ചിരുന്ന ബസിനു നേരേ 100 കിലോ സ്ഫോടകവസ്തു നിറച്ച കാർ ഭീകരൻ ഓടിച്ചു കയറ്റുകയായിരുന്നു.
പുൽവാമ രക്തസാക്ഷികളുടെ കുടുംബങ്ങളുടെ വേദന ഞങ്ങൾക്കു മനസിലാകുന്നുണ്ട്. നിങ്ങളുടെ അമർഷവും ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്- മോദി പറഞ്ഞു.
ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ വികസനപ്രവർത്തനങ്ങളെക്കുറിച്ചും മോദി പറഞ്ഞു. 2014 ൽ ചായ്പേ ചർച്ചയ്ക്കായി യവത്മാലിലെ ദബാഡിയിൽ എത്തിയകാര്യവും മോദി ഓർമിച്ചു. ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഹൻസ്രാജ് ആഹിർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗവർണർ വിദ്യാസാഗർ റാവു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.