ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തിന്റെ ഇരകളായ സിആർപിഎഫ് ജവാന്മാരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം സാന്പത്തിക സഹായം നൽകുമെന്ന് ഒഡീഷ, രാജസ്ഥാൻ സർക്കാരുകൾ പ്രഖ്യാപിച്ചു.
പഞ്ചാബ് സർക്കാർ ആദ്യഗഡുവായി 12 ലക്ഷം രൂപ വീതം നൽകും. ആശ്രിതർക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവ നൽകാമെന്ന് വിവിധ സർക്കാരുകളും കോർപറേറ്റ് കന്പനികളും ഫൗണ്ടേഷനുകളും വാഗ്ദാനം ചെയ്തു.വീരമ്യുത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും. മരിച്ചയാളുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും വഹിക്കുമെന്ന് ഒഡീഷ, രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ അറിയിച്ചു.
ഒഡീഷയിൽ ജവാന്മാർ പഠിച്ച സ്കൂളുകൾക്ക് അവരുടെ പേരു നൽകുമെന്നും മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു.
ജവാന്മാരുടെ ഗ്രാമപഞ്ചായത്തുകളെ മാതൃകാ പഞ്ചായത്തുകളാക്കാനും തീരുമാനിച്ചു. കേരളത്തിൽ അടക്കം മറ്റു സംസ്ഥാനങ്ങളിൽ മന്ത്രിസഭാ യോഗം ചേർന്നു സാന്പത്തിക സഹായം പിന്നീട് തീരുമാനിക്കും.
പഞ്ചാബ് സർക്കാർ ആദ്യഗഡുവായി 12 ലക്ഷം രൂപ വീതം നൽകും. ആശ്രിതർക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവ നൽകാമെന്ന് വിവിധ സർക്കാരുകളും കോർപറേറ്റ് കന്പനികളും ഫൗണ്ടേഷനുകളും വാഗ്ദാനം ചെയ്തു.വീരമ്യുത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും. മരിച്ചയാളുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും വഹിക്കുമെന്ന് ഒഡീഷ, രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകൾ അറിയിച്ചു.
ഒഡീഷയിൽ ജവാന്മാർ പഠിച്ച സ്കൂളുകൾക്ക് അവരുടെ പേരു നൽകുമെന്നും മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു.
ജവാന്മാരുടെ ഗ്രാമപഞ്ചായത്തുകളെ മാതൃകാ പഞ്ചായത്തുകളാക്കാനും തീരുമാനിച്ചു. കേരളത്തിൽ അടക്കം മറ്റു സംസ്ഥാനങ്ങളിൽ മന്ത്രിസഭാ യോഗം ചേർന്നു സാന്പത്തിക സഹായം പിന്നീട് തീരുമാനിക്കും.