മുംബൈ: യാത്രക്കാരുടെ തെരക്കു മൂലം വീർപ്പുമുട്ടി നീങ്ങുന്ന മുംബൈയിലെ സബർബൻ ട്രെയിൻ ഇന്നലെ പുതിയ ചരിത്രം കുറിച്ചു. കരൾമാറ്റ ശസ്ത്രക്രിയയ്ക്കുള്ള കരൾ വഹിച്ചുകൊണ്ടുള്ള യാത്ര നടത്തിയാണ് സബർബൻ ട്രെയിൻ ജനങ്ങളുടെ ഹൃദയം കവർന്നത്.
തിരക്കൊഴിഞ്ഞ സമയത്താണ് കരളുമായി ഡോക്ടർമാരുടെ സംഘം ട്രെയിനിൽ യാത്ര തിരിച്ചത്. പ്രത്യേകം സജ്ജീകരിച്ച ഐസ് ബോക്സിലാണ് കരൾ കൊണ്ടു പോയത്. താനെ ജൂപ്പിറ്റർ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച അന്പത്തിമൂന്നുകാരന്റെ കരളാണ് പാരെൽ ഗ്ലോബൽ ആശുപത്രിയിൽ എത്തിച്ചത്. 38 മിനിറ്റിനുള്ളിൽ ദൗത്യം പൂർത്തിയായി.
താനെയിലും ദാദറിലും ട്രാഫിക് പോലീസ് പ്രത്യേക ആംബുലൻസുകൾ സജ്ജീകരിച്ചിരുന്നു. ട്രെയിനിൽ അവയവം കൊണ്ടുപോകുന്നതു അതീവ ദുഷ്കരമാണെങ്കിലും ദൗത്യം വിജയിച്ചതിൽ വലിയ സന്തോഷമുണ്ടെന്നു റെയിൽവേ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
അവയവദാനത്തിനു സമ്മതപത്രം നൽകിയിരുന്ന ആളാണ് അപകടത്തിൽ മരിച്ചത്. അദ്ദേഹത്തിന്റെ വൃക്കയും മറ്റൊരാൾക്കു ദാനം ചെയ്തു.
തിരക്കൊഴിഞ്ഞ സമയത്താണ് കരളുമായി ഡോക്ടർമാരുടെ സംഘം ട്രെയിനിൽ യാത്ര തിരിച്ചത്. പ്രത്യേകം സജ്ജീകരിച്ച ഐസ് ബോക്സിലാണ് കരൾ കൊണ്ടു പോയത്. താനെ ജൂപ്പിറ്റർ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച അന്പത്തിമൂന്നുകാരന്റെ കരളാണ് പാരെൽ ഗ്ലോബൽ ആശുപത്രിയിൽ എത്തിച്ചത്. 38 മിനിറ്റിനുള്ളിൽ ദൗത്യം പൂർത്തിയായി.
താനെയിലും ദാദറിലും ട്രാഫിക് പോലീസ് പ്രത്യേക ആംബുലൻസുകൾ സജ്ജീകരിച്ചിരുന്നു. ട്രെയിനിൽ അവയവം കൊണ്ടുപോകുന്നതു അതീവ ദുഷ്കരമാണെങ്കിലും ദൗത്യം വിജയിച്ചതിൽ വലിയ സന്തോഷമുണ്ടെന്നു റെയിൽവേ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
അവയവദാനത്തിനു സമ്മതപത്രം നൽകിയിരുന്ന ആളാണ് അപകടത്തിൽ മരിച്ചത്. അദ്ദേഹത്തിന്റെ വൃക്കയും മറ്റൊരാൾക്കു ദാനം ചെയ്തു.