വാഷിംഗ്ടൺ ഡിസി: പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യക്കു ശക്തമായ പിന്തുണ പ്രഖ്യാപിച്ച് യുഎസ്. പാക്കിസ്ഥാനു താക്കീതു നല്കുകയും ചെയ്തു.
സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായി യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞു.
നാല്പതു സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ആക്രമണത്തിൽ അനുശോചനം അറിയിക്കാനായി ബോൾട്ടൻ വെള്ളിയാഴ്ച രാത്രി ഡോവലിനെ വിളിക്കുകയായിരുന്നു.
ആക്രമണം നടത്തിയ ജെയ്ഷ് ഇ മുഹമ്മദി(ജെഇഎം)ന്റെ നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിൽ പാക്കിസ്ഥാനാണു പ്രധാന തടസമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഭീകരസംഘടനകൾക്കു പിന്തുണ നല്കുന്ന പാക്കിസ്ഥാന്റെ നടപടി അവസാനിപ്പിക്കണമെന്നു ബോൾട്ടൻ പിന്നീട് ആവശ്യപ്പെട്ടു. ഇക്കാര്യം പാക്കിസ്ഥാനുമായി വീണ്ടും ചർച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദത്തിന്റെ ഇരയായ ഇന്ത്യക്കൊപ്പമാണു യുഎസ് എന്നും അന്താരാഷ്ട്രസമൂഹത്തിനു മുഴുവൻ ഭീഷണി ഉയർത്തുന്ന ഭീകരസംഘടനകൾക്കു പാക്കിസ്ഥാൻ സുരക്ഷിത താവളം അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ട്വിറ്ററിൽ എഴുതി.
നേരത്തേ വൈറ്റ്ഹൗസ് സെക്രട്ടറി സാറാ സാണ്ടേഴ്സും പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയിരുന്നു.
ഭീകരസംഘടനകൾക്കുള്ള സാന്പത്തികസഹായം നല്കു ന്നതു പാക്കിസ്ഥാൻ ഉടൻ നിർത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വ്യക്തമാക്കിയെന്നു പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ യുഎൻ രക്ഷാസമിതിയുടെ ചട്ടങ്ങൾ പാലിക്കാൻ പാക്കിസ്ഥാൻ തയാറാകണം. ജെഇഎം ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതു തടയണം.
യുഎസിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇന്ത്യയോട് അനുഭാവം പ്രകടിപ്പിച്ചു. 15 സെനറ്റർമാർ അടക്കം 70 അമേരിക്കൻ ജനപ്രതിനിധികൾ പുൽവാമ ആക്രമണത്തെ അപലപിച്ചു.
സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായി യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞു.
നാല്പതു സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ആക്രമണത്തിൽ അനുശോചനം അറിയിക്കാനായി ബോൾട്ടൻ വെള്ളിയാഴ്ച രാത്രി ഡോവലിനെ വിളിക്കുകയായിരുന്നു.
ആക്രമണം നടത്തിയ ജെയ്ഷ് ഇ മുഹമ്മദി(ജെഇഎം)ന്റെ നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിൽ പാക്കിസ്ഥാനാണു പ്രധാന തടസമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഭീകരസംഘടനകൾക്കു പിന്തുണ നല്കുന്ന പാക്കിസ്ഥാന്റെ നടപടി അവസാനിപ്പിക്കണമെന്നു ബോൾട്ടൻ പിന്നീട് ആവശ്യപ്പെട്ടു. ഇക്കാര്യം പാക്കിസ്ഥാനുമായി വീണ്ടും ചർച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദത്തിന്റെ ഇരയായ ഇന്ത്യക്കൊപ്പമാണു യുഎസ് എന്നും അന്താരാഷ്ട്രസമൂഹത്തിനു മുഴുവൻ ഭീഷണി ഉയർത്തുന്ന ഭീകരസംഘടനകൾക്കു പാക്കിസ്ഥാൻ സുരക്ഷിത താവളം അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ട്വിറ്ററിൽ എഴുതി.
നേരത്തേ വൈറ്റ്ഹൗസ് സെക്രട്ടറി സാറാ സാണ്ടേഴ്സും പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയിരുന്നു.
ഭീകരസംഘടനകൾക്കുള്ള സാന്പത്തികസഹായം നല്കു ന്നതു പാക്കിസ്ഥാൻ ഉടൻ നിർത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വ്യക്തമാക്കിയെന്നു പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ യുഎൻ രക്ഷാസമിതിയുടെ ചട്ടങ്ങൾ പാലിക്കാൻ പാക്കിസ്ഥാൻ തയാറാകണം. ജെഇഎം ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതു തടയണം.
യുഎസിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇന്ത്യയോട് അനുഭാവം പ്രകടിപ്പിച്ചു. 15 സെനറ്റർമാർ അടക്കം 70 അമേരിക്കൻ ജനപ്രതിനിധികൾ പുൽവാമ ആക്രമണത്തെ അപലപിച്ചു.