ഷിക്കാഗോ: യുഎസിൽ ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടയാൾ ജോലിസ്ഥലത്തു നടത്തിയ വെടിവയ്പിൽ അഞ്ചു മരണം. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.
ഇല്ലിനോയ് സംസ്ഥാനത്തെ ഒൗറോറ നഗരത്തിലെ വ്യവസായ മേഖലയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹെന്റി പാറ്റ് കന്പനിയിൽ 15 വർഷം ജോലി ചെയ്തിരുന്ന ഗാരി മാർട്ടിൻ ആണ് വെടിവയ്പു നടത്തിയത്.
വെള്ളിയാഴ്ച ഇയാളെ പിരിച്ചുവിട്ടിരുന്നു. ഇതിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നു വീട്ടുകാർ പറഞ്ഞു.
സ്ഥലത്തെത്തിയ പോലീസിനു നേർക്കും വെടിവയ്പുണ്ടായി. അഞ്ചു പോലീസുകാർക്കു വെടിയേറ്റു. രണ്ടുപേരെ ഹെലികോപ്റ്ററിൽ ഉടൻ ആശുപത്രിയിലാക്കി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മരണങ്ങളിൽ ദുഃഖം രേഖപ്പെടുത്തുകയും കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകാതെ നടപടിയെടുത്ത പോലീസിനെ അഭിനന്ദിക്കുകയും ചെയ്തു.
ഇല്ലിനോയ് സംസ്ഥാനത്തെ ഒൗറോറ നഗരത്തിലെ വ്യവസായ മേഖലയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹെന്റി പാറ്റ് കന്പനിയിൽ 15 വർഷം ജോലി ചെയ്തിരുന്ന ഗാരി മാർട്ടിൻ ആണ് വെടിവയ്പു നടത്തിയത്.
വെള്ളിയാഴ്ച ഇയാളെ പിരിച്ചുവിട്ടിരുന്നു. ഇതിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നു വീട്ടുകാർ പറഞ്ഞു.
സ്ഥലത്തെത്തിയ പോലീസിനു നേർക്കും വെടിവയ്പുണ്ടായി. അഞ്ചു പോലീസുകാർക്കു വെടിയേറ്റു. രണ്ടുപേരെ ഹെലികോപ്റ്ററിൽ ഉടൻ ആശുപത്രിയിലാക്കി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മരണങ്ങളിൽ ദുഃഖം രേഖപ്പെടുത്തുകയും കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകാതെ നടപടിയെടുത്ത പോലീസിനെ അഭിനന്ദിക്കുകയും ചെയ്തു.