ടെഹ്റാൻ: ബുധനാഴ്ച 27 വിപ്ലവഗാർഡുകളുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണം നടത്തിയവരെ പാക്കിസ്ഥാനിലെ സർക്കാരും സേനയും സംരക്ഷിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു.
ആക്രമണം നടത്തിയ ജയ്ഷ് അൽ അദ്ൽ ഭീകരർ എവിടെയാണെന്നു പാക് സർക്കാരിന് അറിയാമെന്നും ഭീകരരെ സംരക്ഷിക്കുന്നത് പാക് സൈന്യമാണെന്നും വിപ്ലവഗാർഡ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് അലി ജഫാരി പറഞ്ഞു. ഇവരെ പാക്കിസ്ഥാൻ ശിക്ഷിച്ചില്ലെങ്കിൽ ഇറാൻ തിരിച്ചടിക്കും. പാക്കിസ്ഥാൻ ഭീകരരെ സംരക്ഷിക്കുന്നതിന്റെ പ്രത്യാഘാതമായിരിക്കും അതെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
പാക് അതിർത്തിയോടു ചേർന്ന സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിപ്ലവഗാർഡുകളുടെ ബസിനു നേർക്കുണ്ടായ ബോംബാക്രമണത്തിലാണ് 27 പേർ മരിച്ചത്. അടുത്ത കാലത്ത് ഇറാൻ സേനയ്ക്കു നേർക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
ആക്രമണം നടത്തിയ ജയ്ഷ് അൽ അദ്ൽ ഭീകരർ എവിടെയാണെന്നു പാക് സർക്കാരിന് അറിയാമെന്നും ഭീകരരെ സംരക്ഷിക്കുന്നത് പാക് സൈന്യമാണെന്നും വിപ്ലവഗാർഡ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് അലി ജഫാരി പറഞ്ഞു. ഇവരെ പാക്കിസ്ഥാൻ ശിക്ഷിച്ചില്ലെങ്കിൽ ഇറാൻ തിരിച്ചടിക്കും. പാക്കിസ്ഥാൻ ഭീകരരെ സംരക്ഷിക്കുന്നതിന്റെ പ്രത്യാഘാതമായിരിക്കും അതെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
പാക് അതിർത്തിയോടു ചേർന്ന സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിപ്ലവഗാർഡുകളുടെ ബസിനു നേർക്കുണ്ടായ ബോംബാക്രമണത്തിലാണ് 27 പേർ മരിച്ചത്. അടുത്ത കാലത്ത് ഇറാൻ സേനയ്ക്കു നേർക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.