ന്യൂഡൽഹി: ജമ്മു- കാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് സംഘത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനെതിരേ കടുത്ത നടപടികളുമായി ഇന്ത്യ. വ്യാപാരത്തിൽ പാക്കിസ്ഥാനുള്ള ‘അതിപ്രിയ രാഷ്ട്രപദവി’ പിൻവലിച്ചു.
പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിയെ ചർച്ചയ്ക്കായി മടക്കിവിളിക്കുകയും ഇന്ത്യയിലെ പാക്കിസ്ഥാൻ സ്ഥാനപതിയെ വിളിച്ചു വരുത്തി കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാൻ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം പാക്കിസ്ഥാനെതിരേയുള്ള സമ്മർദം ശക്തമാക്കാനും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും നയതന്ത്രനീക്കങ്ങളാരംഭിച്ചു.
യുഎൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ അടക്കം 25 രാജ്യങ്ങളുടെ അംബാസഡർമാരുടെ യോഗം വിദേശകാര്യ മന്ത്രാലയം വിളിച്ചു ചേർത്തു. നയതന്ത്ര തലത്തിൽ പാക്കിസ്ഥാനെതിരേ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുൽവാമ ആക്രമണത്തിനു പിന്നിലുള്ള ജെയ്ഷ് ഇ മുഹമ്മദിന്റെ നേതാവ് മസൂദ് അസ്ഹറിനെതിരേ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം ഉൗർജിതമാക്കി. ഇതിനായാണ് അംബാസഡർമാരുടെ യോഗം വിളിച്ചത്.
പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാണെന്നു കേന്ദ്രം പറയുന്നു. ഇതിന്റെ വിവരങ്ങൾ പാക്കിസ്ഥാൻ സ്ഥാനപതിയോടും മറ്റ് അംബാസഡർമാരോടും പങ്കുവച്ചു.
നയതന്ത്ര തലത്തിലുള്ള നടപടികൾക്കൊപ്പം സൈനിക തലത്തിലുള്ള നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം. ഭീകരർക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകിയതായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തു.
സർക്കാർ ഇന്ന് സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ആദ്യമായി വിളിച്ചു ചേർത്ത സർവകക്ഷി യോഗമാണിത്. ഭീകരാക്രമണ വിഷയത്തിൽ രാഷ്ട്രീയം ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സർക്കാരിനും സൈന്യത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി
ഉച്ചകഴിഞ്ഞ് പാക് ഹൈക്കമ്മീഷണർ സുഹൈൽ മഹമ്മൂദിനെ വിളിച്ചുവരുത്തിയ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ജെയ്ഷ് ഇ മുഹമ്മദിനെതിരേ അടിയന്തരവും വിശ്വസനീയവുമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഭീകരർക്കെതിരേ മതിയായ നടപടിയെടുക്കാത്തതിലും സാന്പത്തിക സഹായങ്ങൾ ചെയ്യുന്നതിലും കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു.
അതിപ്രിയ രാഷ്ട്രപദവി
ഇന്ത്യ- പാക് ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നതിനായാണ് 1996ൽ അതിപ്രിയ രാഷ്ട്രപദവി (എംഎഫ്എൻ) പാക്കിസ്ഥാനു നൽകിയിരുന്നത്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാന് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ ഇളവുകളും ആനുകൂല്യങ്ങളും നൽകിയിരുന്നു. പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നവയ്ക്ക് വലിയ രീതിയിലുള്ള കസ്റ്റംസ് തീരുവ ഈടാക്കിയിരുന്നതുമില്ല. ഈ ഇളവുകൾ റദ്ദാക്കിയെന്ന് ധനമന്ത്രി അരുണ് ജയ്റ്റ്ലി അറിയിച്ചു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സുരക്ഷാ സമിതി യോഗത്തിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി ജയ്റ്റ്ലി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പങ്കെടുത്തു.
ജിജി ലൂക്കോസ്
പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിയെ ചർച്ചയ്ക്കായി മടക്കിവിളിക്കുകയും ഇന്ത്യയിലെ പാക്കിസ്ഥാൻ സ്ഥാനപതിയെ വിളിച്ചു വരുത്തി കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാൻ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം പാക്കിസ്ഥാനെതിരേയുള്ള സമ്മർദം ശക്തമാക്കാനും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും നയതന്ത്രനീക്കങ്ങളാരംഭിച്ചു.
യുഎൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ അടക്കം 25 രാജ്യങ്ങളുടെ അംബാസഡർമാരുടെ യോഗം വിദേശകാര്യ മന്ത്രാലയം വിളിച്ചു ചേർത്തു. നയതന്ത്ര തലത്തിൽ പാക്കിസ്ഥാനെതിരേ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുൽവാമ ആക്രമണത്തിനു പിന്നിലുള്ള ജെയ്ഷ് ഇ മുഹമ്മദിന്റെ നേതാവ് മസൂദ് അസ്ഹറിനെതിരേ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം ഉൗർജിതമാക്കി. ഇതിനായാണ് അംബാസഡർമാരുടെ യോഗം വിളിച്ചത്.
പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാണെന്നു കേന്ദ്രം പറയുന്നു. ഇതിന്റെ വിവരങ്ങൾ പാക്കിസ്ഥാൻ സ്ഥാനപതിയോടും മറ്റ് അംബാസഡർമാരോടും പങ്കുവച്ചു.
നയതന്ത്ര തലത്തിലുള്ള നടപടികൾക്കൊപ്പം സൈനിക തലത്തിലുള്ള നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം. ഭീകരർക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകിയതായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തു.
സർക്കാർ ഇന്ന് സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ആദ്യമായി വിളിച്ചു ചേർത്ത സർവകക്ഷി യോഗമാണിത്. ഭീകരാക്രമണ വിഷയത്തിൽ രാഷ്ട്രീയം ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സർക്കാരിനും സൈന്യത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി
ഉച്ചകഴിഞ്ഞ് പാക് ഹൈക്കമ്മീഷണർ സുഹൈൽ മഹമ്മൂദിനെ വിളിച്ചുവരുത്തിയ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ജെയ്ഷ് ഇ മുഹമ്മദിനെതിരേ അടിയന്തരവും വിശ്വസനീയവുമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഭീകരർക്കെതിരേ മതിയായ നടപടിയെടുക്കാത്തതിലും സാന്പത്തിക സഹായങ്ങൾ ചെയ്യുന്നതിലും കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു.
അതിപ്രിയ രാഷ്ട്രപദവി
ഇന്ത്യ- പാക് ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നതിനായാണ് 1996ൽ അതിപ്രിയ രാഷ്ട്രപദവി (എംഎഫ്എൻ) പാക്കിസ്ഥാനു നൽകിയിരുന്നത്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാന് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ ഇളവുകളും ആനുകൂല്യങ്ങളും നൽകിയിരുന്നു. പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നവയ്ക്ക് വലിയ രീതിയിലുള്ള കസ്റ്റംസ് തീരുവ ഈടാക്കിയിരുന്നതുമില്ല. ഈ ഇളവുകൾ റദ്ദാക്കിയെന്ന് ധനമന്ത്രി അരുണ് ജയ്റ്റ്ലി അറിയിച്ചു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സുരക്ഷാ സമിതി യോഗത്തിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി ജയ്റ്റ്ലി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പങ്കെടുത്തു.
ജിജി ലൂക്കോസ്