ന്യൂഡൽഹി: രാജ്യത്തിന്റെ സെമി-ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ്ഓഫ് ചെയ്തു. റെയിൽവേ മന്ത്രി പീയൂഷ് ഗോയലും റെയിൽവേ ബോർഡ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ഡൽഹിയിൽനിന്ന് വാരാണസിയിലേക്ക് ആദ്യ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പിന്നിൽ പ്രവർത്തിച്ച ഡിസൈനർമാരെയും എൻജിനിയർമാരെയും അനുമോദിക്കുന്നു. സർക്കാരിന്റെ നാലരവർഷംകൊണ്ട് റെയിൽവേയെ മെച്ചപ്പെടുത്താൻ സാധിച്ചു- മോദി പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്പാണ് ചടങ്ങ് സംഘടിപ്പിച്ചത്. വന്ദേ ഭാരത് എക്സ്പ്രസ് 9.45 മണിക്കൂർകൊണ്ട് വാരാണസിയിൽ എത്തും. സ്വീകരണച്ചടങ്ങുകൾ നടക്കുന്ന കാൺപുർ, അലാബാദ് സ്റ്റേഷനുകളിൽ മൊത്തം 40 മിനിറ്റ് സ്റ്റോപ്പുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 18 മാസം കൊണ്ടാണ് അതിവേഗ ട്രെയിൻ തദ്ദേശീയമായി നിർമിച്ചത്. മണിക്കൂറിൽ 160 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗം. ഞായറാഴ്ച മുതൽ സർവീസ് പൂർണതോതിൽ ആരംഭിക്കും. ആഴ്ചയിൽ അഞ്ചു ദിവസമാണ് സർവീസ്.
പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്പാണ് ചടങ്ങ് സംഘടിപ്പിച്ചത്. വന്ദേ ഭാരത് എക്സ്പ്രസ് 9.45 മണിക്കൂർകൊണ്ട് വാരാണസിയിൽ എത്തും. സ്വീകരണച്ചടങ്ങുകൾ നടക്കുന്ന കാൺപുർ, അലാബാദ് സ്റ്റേഷനുകളിൽ മൊത്തം 40 മിനിറ്റ് സ്റ്റോപ്പുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 18 മാസം കൊണ്ടാണ് അതിവേഗ ട്രെയിൻ തദ്ദേശീയമായി നിർമിച്ചത്. മണിക്കൂറിൽ 160 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗം. ഞായറാഴ്ച മുതൽ സർവീസ് പൂർണതോതിൽ ആരംഭിക്കും. ആഴ്ചയിൽ അഞ്ചു ദിവസമാണ് സർവീസ്.