ബെ യ്ജിംഗ്: പുൽവാമ ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തിയ ചൈന, എന്നാൽ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ മൗലാന മസൂദ് അസ്ഹറിനെതിരേ നടപടിയെടുക്കാൻ തടസമായി നിൽക്കുന്നു.
ജെയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയുടെ തലവനായ ഈ കൊടുംഭീകരനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ അനുകൂലിക്കാൻ വീണ്ടും ചൈന വിസമ്മതിച്ചു. പുൽവാമയിലെ ആക്രമണം ഞെട്ടിക്കുന്നതാണെന്നും സൈനികരുടെ വിയോഗത്തിൽ അഗാധദുഃഖം രേഖപ്പെടുത്തുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഗെങ് ഷുവാംഗ് പറഞ്ഞു. അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെക്കുറിച്ച് ഒരു പരാമർശവും അദ്ദേഹം നടത്തിയതുമില്ല.
യുഎൻ രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള ചൈനയാണ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തടയുന്നത്. പാക്കിസ്ഥാനുവേണ്ടിയാണ് ചൈന ഈ നിലപാട് തുടരുന്നത്.
യുഎസും യുകെയും ഫ്രാൻസും അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎൻ പ്രഖ്യാപനംകൂടിയായാൽ ആഗോളതലത്തിൽ യാത്രാവിലക്കു വരും. സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്യും.
ജെയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയുടെ തലവനായ ഈ കൊടുംഭീകരനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ അനുകൂലിക്കാൻ വീണ്ടും ചൈന വിസമ്മതിച്ചു. പുൽവാമയിലെ ആക്രമണം ഞെട്ടിക്കുന്നതാണെന്നും സൈനികരുടെ വിയോഗത്തിൽ അഗാധദുഃഖം രേഖപ്പെടുത്തുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഗെങ് ഷുവാംഗ് പറഞ്ഞു. അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെക്കുറിച്ച് ഒരു പരാമർശവും അദ്ദേഹം നടത്തിയതുമില്ല.
യുഎൻ രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള ചൈനയാണ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തടയുന്നത്. പാക്കിസ്ഥാനുവേണ്ടിയാണ് ചൈന ഈ നിലപാട് തുടരുന്നത്.
യുഎസും യുകെയും ഫ്രാൻസും അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎൻ പ്രഖ്യാപനംകൂടിയായാൽ ആഗോളതലത്തിൽ യാത്രാവിലക്കു വരും. സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്യും.