മാഡ്രിഡ്: സ്പെയിനിൽ ഏപ്രിൽ 28ന് ഇടക്കാല തെരഞ്ഞെടുപ്പു നടത്തുമെന്നു പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് അറിയിച്ചു. സാഞ്ചസിന്റെ ന്യൂനപക്ഷ സർക്കാർ അവതരിപ്പിച്ച ബജറ്റ് പാർലമെന്റിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം.
മുൻ പ്രധാനമന്ത്രി മരിയാന രഹോയിയെ അവിശ്വാസവോട്ടിൽ പുറത്താക്കിയാണ് സാഞ്ചസ് 2018 ജൂണിൽ അധികാരത്തിലേറിയത്. ഇരുവരും ഒരു പാർട്ടിക്കാരാണ്. കാറ്റലോണിയ പ്രവിശ്യയുടെ സ്വയംഭരണം ആഗ്രഹിക്കുന്ന പാർട്ടികളാണ് സാഞ്ചസിനെ പിന്തുണച്ചത്. എന്നാൽ സ്വയംഭരണത്തിനു തുടർനടപടികളില്ലാതായതോടെ ഇവർ എതിരായി.
സാഞ്ചസ് സർക്കാർ അവതരിപ്പിച്ച ബജറ്റ് 158-നെതിരേ 191 വോട്ടുകൾക്കാണു പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പു നേരത്തെയാക്കിയില്ലെങ്കിൽ ജനസ്വാധീനം കുറയുമെന്ന് സാഞ്ചസ് കണക്കുകൂട്ടുന്നു.
മുൻ പ്രധാനമന്ത്രി മരിയാന രഹോയിയെ അവിശ്വാസവോട്ടിൽ പുറത്താക്കിയാണ് സാഞ്ചസ് 2018 ജൂണിൽ അധികാരത്തിലേറിയത്. ഇരുവരും ഒരു പാർട്ടിക്കാരാണ്. കാറ്റലോണിയ പ്രവിശ്യയുടെ സ്വയംഭരണം ആഗ്രഹിക്കുന്ന പാർട്ടികളാണ് സാഞ്ചസിനെ പിന്തുണച്ചത്. എന്നാൽ സ്വയംഭരണത്തിനു തുടർനടപടികളില്ലാതായതോടെ ഇവർ എതിരായി.
സാഞ്ചസ് സർക്കാർ അവതരിപ്പിച്ച ബജറ്റ് 158-നെതിരേ 191 വോട്ടുകൾക്കാണു പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പു നേരത്തെയാക്കിയില്ലെങ്കിൽ ജനസ്വാധീനം കുറയുമെന്ന് സാഞ്ചസ് കണക്കുകൂട്ടുന്നു.